Friday 28 December 2012

What happened to me?

എനിക്കെന്തുപറ്റി ?

ചത്തുപൊയതുപോലെ...
അങ്ങ് പരലോകത്ത് ചെന്നത് പോലെ..
ഇതെപ്പോള്‍ സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ഒന്നും അറിഞ്ഞൂടാ. 
ദൈവത്തിന്റെ സ്വന്തം നരകം ഇപ്പോള്‍ എന്റെയും സ്വന്തം നരകം. ദൈവത്തിന്റെ മുന്നില്‍ എങ്ങാനും  ചെന്ന് പെട്ടാല്‍ അവിടെ മനുഷ്യന്മാരുണ്ടോ ശോഭിക്കുന്നു!

പൂജാരി നട തുറന്നു വിളക്കു കൊളുത്തിയാലെ അമ്പലങ്ങളില്‍ അടക്കിയിരുത്തിയിരിക്കുന്ന  ദൈവം വെളിച്ചം കാണൂ. അവന്‍ അണിയിക്കുന്ന ഉടയാടകളും ആഭരണങ്ങളും പൂമാലകളും ദൈവത്തിനെ ശോഭിപ്പിക്കുന്നു. എന്നിട്ടും അമ്പലങ്ങളില്‍ ദൈവത്തിന്റെ മുന്നില്‍ പൂജാരി സ്വന്തം വ്യക്തിത്വം ഉപേക്ഷിച്ചു വെറും സീറോ ആയി നില്‍ക്കണം. ഊശാന്‍ താടിക്കാരന്‍ ആശാന്റെ മിഷ്യന്‍ ആകിയ ശിഷ്യനെപ്പോലെ!  ദൈവത്തിനും മേലെയാണ് വരുന്ന സന്ദര്‍ശകരുടെ സ്ഥാനം എന്ന ജനാധിപത്യവിവരം എങ്ങാനും മറന്നാല്‍ ഉടനെ പണി കിട്ടും.  

ദൈവത്തിന്റെ വിളക്കിലെ എണ്ണയും കരിയും പുകയും ചൂടും അടിച്ചു അമ്പലങ്ങളില്‍ പൂജാരിയുടെ മാത്രം  ദേഹവും വസ്ത്രവും എപ്പോഴും മുഷിയുന്നു. വസ്ത്രം വ്യക്തിത്വത്തിന്റെ ഭാഗം ആണെന്നാണല്ലോ ആധുനിക വിദ്യാഭ്യാസദര്‍ശനം. ശരീരം പോലും വസ്ത്രം പോലെയേ ഉള്ളൂ എന്നതായിരുന്നല്ലോ ഭാരതീയമായ ദര്‍ശനം. അതിപ്പോള്‍ വെറുമൊരു പൂര്‍വ്വപക്ഷം!  

മറ്റുള്ളവരുടെ മുന്നില്‍ ആളുകളിക്കാന്‍ ഇന്ന്  ഉടുത്തൊരുങ്ങി ഓളമിട്ടു നടന്നാല്‍ മതിയല്ലോ, അമ്പലത്തില്‍ ആയാലും അതല്ലേ ഫാഷന്‍! അമ്പലത്തില്‍  അതരുതെന്നു ദൈവം പറഞ്ഞിട്ടില്ലല്ലോ. അവരുടെ മുന്നില്‍ പ്രകൃതവേഷം കെട്ടി പാവ കളിക്കേണ്ടി വരിക എന്നത് ആര്‍ക്കെങ്കിലും ഇഷ്ടമുള്ള കാര്യം ആവുമോ? അത് ദുര്‍വിധി ആയാലും മഹാഭാഗ്യം എന്ന് നടിക്കണം. എന്തൊരു അന്യായം? ദൈവത്തിനു ഇതെങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നു?

അതാ പറഞ്ഞത്, ദൈവത്തിന്റെ സ്വന്തം നരകം ഇപ്പോള്‍ എന്റെയും സ്വന്തം നരകം. ദൈവത്തിന്റെ മുന്നില്‍ എങ്ങാനും  ചെന്ന് പെട്ടാല്‍ അവിടെ മനുഷ്യന്മാരുണ്ടോ ശോഭിക്കുന്നു!

ചത്തുപൊയതുപോലെ...
അങ്ങ് പരലോകത്ത് ചെന്നത് പോലെ..

Tuesday 11 December 2012

Swayam Varam


ഗുണപാഠം: ആയുധം ഇല്ലാതെ എതിരാളിക്ക് നാട്ടു രാജാവിനെ കീഴടക്കാന്‍ കഴിഞ്ഞു എന്നാണ്  ആരും പറയാത്ത ഈ കഥയുടെ സൂചന. ഇത് എങ്ങനെ സാധിച്ചു? ഇതിനു പിന്നില്‍ സ്നേഹമോ അതോ മതത്തിന്റെ പിന്‍ബലത്തോടെ ആസൂത്രിതമായ ചതിയോ? കുറ്റം ആരുടെ? നമുക്ക് കീഴടങ്ങേണ്ടി വരുന്നത് എന്തുകൊണ്ട്?  ഇതൊക്കെ വിചാരശീലര്‍ക്ക് പരിശോധിക്കാവുന്നതാണ്. 

അതിലേക്കു ചില പൊയന്റുകള്‍ കൂടി. കോമഡിയോടുള്ള ആസക്തി ഇന്ന് ഉണ്ടായ ഒന്നല്ല. എങ്ങനെയും ചിരിക്കണം. ചിന്ത കൂടാതെ തലയറഞ്ഞു ചിരിക്കാന്‍ കഴിയണം. ജീവിതം തന്നെ ഒരു കോമഡി ആയി മാറണം. അതാണ്‌ വലിയ ഭാഗ്യം എന്ന ചിന്താഗതി ഒട്ടും പുതിയതല്ല എന്നാല്‍ ഭാരതത്തിലെ സാസ്മ്സ്കാരിക നേതൃത്വം (പഴയത്) ഇത് അംഗീകരിച്ചിരുന്നില്ല. കോമാളിത്തം കാണിക്കുന്നത് നിരുല്സാഹപ്പെടുത്തുന്ന വീക്ഷണം ആയിരുന്നു സംസ്കൃത ചിത്തന്മാരുടേത്. ഒരു കൊമാളിത്തം  കാണിച്ചത് പഴയ നാട്ടുരാജാവിന് അംഗീകരിക്കേണ്ടി വന്ന സാഹചര്യം കഥയില്‍ നിന്നും വ്യക്തം. അതിനു ഫലമോ ശത്രു രാജാവിന് കീഴടങ്ങേണ്ടി വരലും. 

ഇന്നത്തെ തലമുറയുടെ നെട്ടോട്ടം  കോമഡികളുടെ പിന്നാലെ ആണ്, കോമാളികകളുടെ പിന്നാലെ ആണ്.  ഗൌരവം ഉള്ള എന്തിനെയും അവര്‍ വെറുക്കുന്നു. അവര്‍ക്ക് പറയാന്‍ ഉള്ളത് ഒന്ന് മാത്രം : ജീവിതം ആസ്വദിക്കാന്‍ ഉള്ളതാണ്. ഈ ചിന്താഗതിയുടെ ഫലം ആയിട്ടല്ലേ വിദേശ ആധിപത്യം ഇവിടെ പൂര്‍വാധികം ശക്തമായിത്തന്നെ തിരിച്ചു വന്നിരിക്കുന്നത്? അരിമേടിക്കാന്‍ വകയില്ലാത്ത ഒരു കുടുംബം ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍. " നന്നായി. അത്രയും നാടിന്റെ ദാരിദ്ര്യം തീര്‍ന്നു" എന്ന് കോമഡി പറയുവാന്‍ ചങ്കൂറ്റം ഉള്ള, (വിദേശനിര്‍മിതമായ നട്ടെല്ല്) ഉള്ള  ഭരണാധികാരികളെ സൃഷ്ടിക്കാന്‍ ഇവിടുത്തെ ജനാധിപത്യം നിര്‍ബന്ധിതം ആയിക്കൊണ്ടിരിക്കുന്നു.

Saturday 1 December 2012

An ideal extremist


ഇത് പ്രസ്തുത ഗ്രൂപിന്റെ പൊതുസ്വഭാവം അല്ല എന്നും ഒരു വ്യക്തിയുടെ വിചാരാഭാസം ആണെന്നും മനസ്സിലാക്കാന്‍ കഴിയുന്നു. തുടക്കത്തിലേ കല്ല്‌ കടിച്ചതുകൊണ്ട്‌  ആ ഗ്രൂപിനെ പറ്റി പഠിക്കാന്‍ കഴിയാതെ വരുന്നു.   ഒട്ടേറെ ശുഭചിന്തകര്‍ അടങ്ങുന്ന ഗ്രൂപ്പ് ആണത്. എങ്കിലും അക്ഷന്തവ്യം ആയ കമന്റുകളും പോസ്റ്റുകളും വച്ച് പുലര്‍ത്തുന്നത് ഭൂഷണമല്ല.  

This post edited once to remove the name of the group which is not really responsible for the nonsense of a member. 

References 1 My Time Line  2 Free Thinkers 

Mr.Bamboo


Dedication to Hindu Extremists who follow with "kolaveri" for the previous blog post "Some doubts"
Ref: My Time line.

അടിക്കുറിപ്പ് :
അന്തസ്സാരവിഹീനാനാം 
ഉപദേശോ  ന വിദ്യതേ.
മലയാചലസംസര്‍ഗാത് 
ന വേണുശ്ചന്ദനായതെ
സാരം:- അന്തസ്സാരം ഇല്ലാത്തവരോടുള്ള ഉപദേശം നിഷ്ഫലം ആണ്. 
മലയപര്‍വതത്തില്‍കൊണ്ട് നട്ടാലും മുള ചന്ദനം ആവുകയില്ല. അത് കൂട്ടം കൂടി വളരും. തട്ടും, മുട്ടും, ഉരസും, തീപ്പൊരി തുപ്പും.  അതില്‍ എല്ലാ മരങ്ങളും കാടോടെ കത്തും. ചന്ദനംപോലും.

Sunday 25 November 2012

Some Doubts

ചില സംശയങ്ങള്‍
  1. വാസ്തവത്തില്‍ ജാതീയത ആണോ ഹിന്ദുമതത്തിലെ പ്രശ്നം? ഇത് തെറ്റായ രോഗനിര്‍ണയം അല്ലെ? ശരി ആയിരുന്നുവെങ്കില്‍ ഇതിനകം കുറച്ചെങ്കിലും രോഗശമനം ഉണ്ടാവുമായിരുന്നു. 
  2. ജാതീയതയുടെ പേര് പറഞ്ഞു തങ്ങളുടെതിനേക്കാള്‍ മേലില്‍ എന്ന് കരുതപ്പെടുന്ന പാരമ്പര്യങ്ങളെ തകര്‍ക്കാന്‍ ഉള്ള കുശുംപിനെ അല്ലെ ഇവിടെ വിശാല മനസ്കത ആയി ദുര്‍വ്യാഖ്യാനം ചെയ്യുന്നത്? 
  3. പാരമ്പര്യ മൂല്യങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ജാതികളിലൂടെ അല്ലെ?
  4. വര്‍ണവ്യവസ്ഥയും ആശ്രമാവ്യവസ്ഥയും ഹിന്ദു മതത്തിന്റെ ഊടുംപാവും (X-axis and Y -axis) ആയിരുന്നില്ലേ? 
  5. ആര്‍ക്കും ഇഷ്ടം പോലെ ആരും ആവാം എന്നത് കൃത്യമായ വ്യവസ്ഥ ഇല്ലായ്മ ആണ്. അതാണ്‌ വേണ്ടത് എങ്കില്‍   എന്താണ് ഹിന്ദുമതത്തിന്റെ പ്രസക്തി, ആവശ്യകത?
  6. വര്‍ണ വ്യവസ്ഥ മുന്‍കാലങ്ങളില്‍ ജന്മത്തെ ആധാരം ആക്കിയിരുന്നില്ല എന്ന വാദം  പച്ചക്കള്ളം അല്ലെ? അത്   ഇപ്പോള്‍   പൊളിയുകയല്ലേ?  അത് ജനപ്രീണനത്തിനല്ലേ?
  7. ജാതീയതയെ ഇല്ലാതെ ആക്കുക എന്ന വാദം ആത്മാര്‍ത്ഥത ഇല്ലാത്തത് ആയിരുന്നു എന്നല്ലേ തെളിഞ്ഞിരിക്കുന്നത്? 
  8. ശ്രീനാരായണ പരമ്പര അല്ലെ ഇപ്പോഴത്തെ No.1 ജാതിവാദികള്‍? ചട്ടമ്പി അനുയായികള്‍ ക്ക് രണ്ടാം സ്ഥാനവും. 
  9. പതിനായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രീ നാരായണഗുരുവിനും ചട്ടമ്പി സ്വാമിക്കും എന്താണ് അവകാശം? 
  10. അവരുടെ പരിശ്രമങ്ങള്‍ അവരുടെ ജാതിയുടെ നന്മയെ മാത്രം മുഖ്യ ലക്‌ഷ്യം ആക്കുന്നത് ആയിരുന്നില്ലേ? 
  11.  ഉപനിഷത്ത് കളെ ആധാരമാക്കിയുള്ള  വിവേകാനന്ദ സ്വാമികളുടെ മാനവികതാ  ദര്‍ശനങ്ങള്‍ക്ക് വേദങ്ങലെക്കാള്‍ പ്രാമാണ്യം കല്പിക്കുന്നത് ശരിയാണോ? അത്  വൈദിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അല്ലെ?
  12. വേദപഠനം എല്ലാവര്ക്കും ആകാം എന്ന വാദത്തില്‍ നിന്ന്  ബ്രാഹ്മണര്‍ക്ക് വിശേഷാല്‍ അധികാരം ഇല്ല എന്ന് സിദ്ധിക്കുന്നു.   അപ്പോള്‍ അവര്‍ വേദം പഠിക്കാന്‍ വിമുഖരാവുക സ്വാഭാവികമല്ലേ? പഠിക്കാതെ ആവുന്നതിനു അവരില്‍ ദോഷം ആരോപിക്കുവാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ?
ആരെങ്കിലും മറുപടി പറഞ്ഞെങ്കില്‍ ! 

Monday 19 November 2012

T.L. Message

നരകത്തിലും ഇരിക്കട്ടെ ക്ഷേത്രസാഹിത്യത്തിന്റെ സന്ദേശം.  
നരകത്തില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റിയ ഒരു സാധനം.

Saturday 17 November 2012

Art Direction

My sincere thanks to the sincere comment by Prof.PM.Narayanan Namboodiri on the previous blog

Tuesday 13 November 2012

Dum... Dum... Dum..

After this blog post I got two blessing results.
One is the comment from Prof.PM Narayanan Namboodiri below second one in the comment box.
Other is from Face book and is Blessing to all BP patients. See  Dr. Panniyodu Sukumaran Vaidyan

Wednesday 31 October 2012

ആദ്യം ഒരു ചടങ്ങ് പോലെ ക്ഷമിക്കുക പിന്നെ മടിക്കാതെ പ്രതികരിക്കുക

മനുഷ്യനില്‍ അധമവാസനകള്‍ ഉണ്ടാവുക സ്വാഭാവികം ആണ്. ഇന്നത്തെ സമൂഹത്തില്‍ അതിനുള്ള പ്രേരണ കൂട്ടുന്നതാണ് ഓരോന്നും. വിദ്യാഭ്യാസം പോലും. അതിനെ അതിജീവിക്കുന്ന വിഷയത്തില്‍ ആണ് അറിവ് നേടേണ്ടത്. അത്തരം അറിവുകളിലേക്ക്   ആണ് ഭാരതീയശാസ്ത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 

ഒരു നെഗറ്റീവ് ചിന്തയെ എങ്ങനെ പോസിറ്റീവ് ആയി മാറ്റാം? നര്‍മഭാവനയിലൂടെ അതിനെ നോക്കിക്കാണാന്‍ ശ്രമിക്കുക എന്നതാണ് ഒരു മാര്‍ഗം. വിരോധികളുടെ മര്‍മ്മം പോലും ഭേദിക്കാന്‍ നര്‍മ്മത്തിന് കഴിയും.  അത് നിര്ദോഷം അത്രേ! 

ചാത്തം  ഉണ്ണുന്ന ആള്‍ സുശ്രാദ്ധമസ്തു  പറയുന്നതിന് പകരം ഇങ്ങനെ പറയുന്നു എന്ന് കരുതുക "ങ്ഹും..  സുശ്രാദ്ധം എന്ന് പറഞ്ഞാല്‍ അതിനര്‍ഥം എല്ലാം നന്നായി എന്നല്ലേ? ... പക്ഷെ അങ്ങനെ പറഞ്ഞാല്‍ അതൊരു വലിയ ദോഷം ആവും... കാരണം ഇവിടെ നന്നായി എന്ന് പറയാന്‍ ഞാന്‍ ഒരു വസ്തുവും കണ്ടില്ല... ഹവ്യത്തില്‍ ആണെങ്കില്‍ മുഴുവന്‍ കല്ല്‌. എന്റെ പല്ലും പോയി.. മോണ പൊട്ടി ചോര പൊടിഞ്ഞു... അറിയുവോ?... ഇവിടുത്തെ പുളിശേരിക്ക് വരെ ഭയങ്കര  ഉപ്പാ... പറയാം ന്നു വച്ചാല്‍തന്നെ  ആര് കേള്‍ക്കാന്‍! ... അടുക്കളയില്‍ ഒക്കെ എന്താ ബഹളം? .... പെണ്‍കുട്ടി വന്നിട്ട് ആദ്യത്തെ ബലി അല്ലെ? ... അപ്പൊ ഇത്രയൊക്കെ ശകാരിക്കാന്‍ പാടുണ്ടോ?...  ആള്‍ക്കാരുടെ സമക്ഷത്തു അധിക്ഷേപിക്ക്യെ? ... ഇങ്ങനെ ചാത്തം ഊട്ടീട്ടു എന്താ കാര്യം? ... അതുകൊണ്ട് ഇനി മേലാല്‍ ഇതുപോലെ ആവര്‍ത്തിക്കരുത്. ... പറഞ്ഞത് മനസ്സിലായോ?... അത് ഉറപ്പു തരാം എന്നുണ്ടെങ്കില്‍ സുശ്രാദ്ധം പറയാം." 

ഇങ്ങനെ തുറന്നു അടിച്ചിരുന്നു എങ്കില്‍ എന്താവും പ്രതികരണം? ചാത്തം ഉണ്ട മറ്റുള്ളവര്‍ കൂടി പറഞ്ഞ ആളിന് എതിരെ തിരിയും. അധികപ്രസംഗി, താന്തോന്നി, വകതിരിവ് കേട്ടവന്‍, സംസ്കാര ശൂന്യന്‍... പിന്നെ മേലാല്‍ അവനെ ആരും ചാത്തത്തിനു വിളിക്കാതെയും ആവും. പഴയ കാലത്താണെങ്കില്‍ ഭ്രഷ്ടും.

വിഷമത്തോടെ ആയാലും സന്തോഷം നടിച്ചു സുശ്രാദ്ധം പറഞ്ഞു പോന്നത് കൊണ്ട് പിന്നീട് ആ ഓര്‍മകളില്‍ നിന്നും
 ഇങ്ങനെ ഒരു കവിത എഴുതാനും പ്രസിദ്ധീകരിക്കാനും  സാധിച്ചു. വേണ്ടതിലധികം അതിശയോക്തി അലങ്കാരങ്ങളോടെ.  കവിത നെഗറ്റീവ് ആകാം. ബന്ധപ്പെട്ട സംഭവം അതിലും വലിയ നെഗറ്റീവ് ആണ്. രണ്ടും കൂടി ചേരുമ്പോള്‍  പോസിറ്റീവ് ആകും. 

Monday 22 October 2012

സുശ്രാദ്ധമസ്തു

സുശ്രാദ്ധമസ്തു എന്നത് ശ്രാദ്ധം നന്നായി എന്ന അര്‍ത്ഥത്തില്‍  ഉണ്ടവര്‍ ചൊല്ലുന്ന അനുഗ്രഹ വചസ്സു ആണ്.  പിതൃക്കന്മാരെ അനുസ്മരിച്ചുകൊണ്ട്  ഉള്ള കര്‍മം ആണ് ശ്രാദ്ധം അഥവാ ചാത്തം. അവര്‍ മരിച്ച ദിവസങ്ങളില്‍ യോഗ്യരായ ബ്രാഹ്മണരെ വിളിച്ചു വരുത്തി ഭോജനവും വസ്ത്രാദി ദ്രവ്യങ്ങളും ദാനം നല്‍കി മക്കളും മരുമക്കളും ഒത്തുകൂടി രാവിലെ പ്രത്യേകം കുളിച്ചു ശുദ്ധമായി അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ചടങ്ങ് ആണ് ഇത്. എന്നാല്‍ ഇപ്പോള്‍ പലദിക്കിലും ഇത്തരം ക്രിയകള്‍ ലോപിച്ച് മുടങ്ങുന്ന സ്ഥിതി ആണ് ഉള്ളത്. ചെയ്യുന്ന ഇടങ്ങളിലും വേണ്ടത് പോലെ ആവാന്‍ പ്രയാസം. ഒരു ദിക്കില്‍ ചാത്തം ഉണ്ണാന്‍ പോയപ്പോള്‍ ഉണ്ടായ രസകരം ആയ ചില അനുഭവങ്ങളുടെ ഓര്‍മയാണ് കവിതയില്‍. കുറെയൊക്കെ അതിശയോക്തിയും ഉണ്ടെന്നു വച്ചോളൂ.  

ഇതിലെ ചിത്രത്തിന് ഇതിനോട് ബന്ധമില്ല. നെറ്റില്‍ നിന്ന് കിട്ടിയ ഒരു ചിത്രം എന്നേയുള്ളൂ.

Sunday 14 October 2012

എന്റെ ചില നഗ്നസത്യങ്ങള്‍

നരകത്തിലെ സുഹൃത്തുക്കളെ, 

കുറച്ചു ദിവസം ആയി ഇവിടെ വന്നിട്ട്. ഇതിനു അര്‍ഥം ഞാന്‍ അങ്ങ് സ്വര്‍ഗത്തില്‍ പോയിരുന്നു സുഖിക്കുക ആയിരുന്നു എന്നല്ല. അവിടെയും പോകാറില്ല.
ഞാന്‍ രണ്ടു ദിവസം ആയി ഭൂമിയില്‍ ബ്ലോഗ്‌ എടുക്കുക ആയിരുന്നു. നാട്ടുവിചാരം ആണ് ഒടുവില്‍ എടുത്ത വിഷയം. അതില്‍ എന്റെ നാട്ടുകാരനായ  മുഖ്യമന്ത്രിയെക്കുറിച്ചു നല്ലതല്ലാത്ത പരാമര്‍ശം ഉണ്ട്. എന്നാല്‍ വിമര്‍ശനം എന്ന് പറയാനില്ല. പക്ഷെ തോന്നും. കൂടുതല്‍ തോന്നും. ഡോസ് കുറവ് ആകുന്നതാ അവിടെ ഭംഗി. കൂടുതല്‍ പറഞ്ഞിട്ട് എന്തു കാര്യം. ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് വിചാരിച്ചു എങ്കിലും അദ്ദേഹം അല്പം സമാധാനിക്കട്ടെ. 

നരകത്തിലോ സ്വര്‍ഗത്തിലോ ഭൂമിയിലോ ഇരിക്കാന്‍ പറ്റുന്ന ഒരു ഉറച്ച ഭാവം മനസ്സിന് വരുന്നില്ല എന്നതാണ് സത്യം. എവിടെ ആയിരുന്നാലും ഒന്നേ നിര്‍ബന്ധമുള്ളൂ. ബ്ലോഗ്‌ എഴുതാന്‍ സാധിക്കണം.

എങ്ങനെ മൂന്നു ബ്ലോഗുകള്‍ എഴുതാന്‍ സാധിക്കുന്നു എന്ന് ചിലര്‍ അത്ഭുതത്തോടെ ചോദിച്ചു. മൂന്നല്ല അഞ്ചു വരെ ആകാം എന്ന് തോന്നുന്നുണ്ട്.  ഒരു അധ്യാപകനു നിത്യേന അഞ്ചു ക്ലാസ്സുകളില്‍ പോകേണ്ടി വരില്ലേ? അതുപോലെയേ ഉള്ളൂ. വിഷയം കിട്ടി കഴിഞ്ഞാല്‍ അര മണിക്കൂര്‍ മതി ഒരു ബ്ലോഗ്‌ തട്ടിക്കൂട്ടാന്‍.

വിഷയദാരിദ്ര്യം എന്ന് ഒന്നില്ല. അമിതമായി എഴുതി വിട്ടാല്‍ വായിക്കുന്നവര്‍ക്കും ഒന്ന് ദഹിച്ചു വരേണ്ടേ എന്ന് വിചാരിച്ചാ.. കൂടാതെ നെറ്റിനു പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാനും വിചാരിക്കുന്നുണ്ട്. വളരെ അധികം സാധ്യതകള്‍ കാണുന്നുണ്ട് എങ്കിലും വ്യക്തമായ ഒരു രൂപരേഖ ഇല്ലാതെ ഒന്നും എടുത്തുചാടി തുടങ്ങാന്‍ ആവില്ല. 

ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ റിവ്യൂ ചെയ്തു ഡോക്യുമെന്റ് തയ്യാറാക്കാന്‍പോലും സമയബന്ധിതം ആയി നടപ്പാകാതെ  വരുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്.  നിശ്ചിത ദിശയില്‍ വലിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തില്‍  പ്രവര്‍ത്തിക്കാന്‍ ഉള്ളത് ഒരാള്‍ മാത്രം ആയാലോ? അതിനു സമയം എടുക്കും. അത്രേയുള്ളൂ.

ഒരു വര്‍ഷം പിന്നിട്ട ശാന്തിവിചാരം ആശയങ്ങള്‍ ക്രോഡീകരിച്ചും നവീകറിച്ചും ഒരു പുസ്തകം തല്ലിക്കൂട്ടണം എന്ന് കരുതുന്നു. പക്ഷെ അതാര് പ്രസിദ്ധീകരിക്കും? പലതും പറഞ്ഞാല്‍ പോലും പലര്‍ക്കും ഇഷ്ടം ആവുന്നില്ല. അപ്പോള്‍ പുസ്തകം ആക്കിയാല്‍ ആരെങ്കിലും സഹകരിക്കുമോ? 

എന്നാല്‍ പുതിയ ആശയങ്ങളെ സ്വീകരിക്കുന്നവരും  ഉണ്ടെന്നു ബ്ലോഗ്‌ പരിചയത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ അത്തരക്കാരെ കണ്ടെത്തുന്നതിനു ഗൂഗിളിന്റെ search engine പോരാ! അതിനു ഓഫീസില്‍ അല്ലെങ്കില്‍ വീട്ടില്‍ ഇരുന്നുള്ള എഴുത്ത് മാത്രവും പോരാ. അന്വേഷണയാത്രകള്‍ വേണ്ടിവരും. അതിനു വ്യക്തികളുടെയും സംഘടനകളുടെയും സഹകരണവും വേണ്ടിവരും. 

അവ ലഭിക്കാന്‍ ഉള്ള സാധ്യതകള്‍ തന്നെയാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. സൌഹൃദ ചര്‍ച്ചകളിലൂടെ പുതിയ ആശയത്തെ എങ്ങനെ അവതരിപ്പിക്കണം എന്ന് കുറെയൊക്കെ പഠിക്കുന്നതിനു ഫേസ്ബുക്ക് ഗ്രൂപ്പ് ചര്‍ച്ചകള്‍ ഉപകരിച്ചിട്ടുണ്ട്.  
 
വായനയിലൂടെയും, പ്രതികരണത്തിലൂടെയും സഹകരിച്ചു നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. 

Thursday 4 October 2012

വക്കീലായാല്‍

ഇത് വരെ വിമര്‍ശകര്‍ കൈ വയ്ക്കാത്ത ഒരു വിഭാഗം ആണ് അഭിഭാഷകര്‍. അവരിലെ സഹൃദയര്ക്കായി ഇത് സമര്‍പ്പിക്കുന്നു. ഇത്തരം തമാശകള്‍ നിയമ വ്യവസ്ഥയെ മങ്ങല്‍ ഏല്‍പ്പിക്കുന്നത് ആണെന്നും, ഇത്തരം നീക്കങ്ങള്‍ മുളയിലെ നുള്ളണം എന്നും ഒക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉണ്ടാവാം. അപ്പോഴും ഒരു സംശയം പ്രബലം ആകുന്നു. അത് ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല.  

ആര്‍ക്കൊക്കെയോ വേണ്ടി ആരൊക്കെയോ ചേര്‍ന്ന് വിഭാവന ചെയ്തു ആരുടെയോ പേരില്‍ അവതരിപ്പിച്ചിട്ടുള്ള  നിശ്ചിതവ്യവസ്ഥകളുടെ എകാധിപത്യം  ആണോ 
ഇവിടെ ജനാധിപത്യം എന്ന പേരില്‍ അറിയപ്പെടുന്നത്?

അധികം തഴക്കവും പഴക്കവും ആയിട്ടില്ലാത്ത അവ റിവ്യൂ ചെയ്യാന്‍ ഇനിയും വൈകിക്കണോ? കാലാനുസൃതം ആയ പരിഷ്കരണം എല്ലാത്തിനും ആവശ്യമല്ലേ? 


ഇതാണ് മോക്ഷം

നിത്യേന ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിച്ചു വന്നിരുന്ന എന്റെ വിചാരങ്ങളെ (ശാന്തി ആയാലും അശാന്തി ആയാലും) പിന്തുടര്‍ന്ന് വന്നിരുന്നവരില്‍ ചിലരെ മാത്രം എനിക്ക് അറിയാം. അവര്‍ ഇപ്പോള്‍ കുറച്ചെങ്കിലും വിഷമിക്കുന്നുണ്ടാവും. കാരണം ക്രിയാത്മകം  ആയാലും മൌനം പലര്‍ക്കും ദഹിക്കാത്ത ഒന്നാണ്. അത് ശൂന്യതയാണ്. 

മൌനത്തെ ദീക്ഷിക്കുന്നവന്‍ ആണ് മുനി. അവന്റെ നോട്ടത്തിനു വാക്കുകളേക്കാള്‍ വശ്യതയുണ്ട്. ശക്തിയുണ്ട്. തീക്ഷ്ണതയുണ്ട്. മൌനത്തെ ഭജിക്കണം എന്നൊരു മോഹം എനിക്കും ഉണ്ടായി. ഈ കസര്‍ത്ത് എല്ലാം അതിനായി ഉപേക്ഷിക്കാനും തീരുമാനം ആയി. അക്കാര്യം എന്റെ സമയരേഖ വഴി നാട്ടുകാരെ അല്ല കൂട്ടുകാരെ, അറിയിക്കുകയും ചെയ്തു. പലര്‍ക്കും സമാധാനം ആയതു അപ്പോള്‍ ആയിരുന്നു. എങ്കിലും ഒന്ന് രണ്ടു പേര്‍ വിഷമം അറിയിച്ചതായി ഓര്‍ക്കുന്നു.

എന്തായാലും അവിടുന്ന് അവിചാരിതം ആയി ഒരു തിരതല്ലല്‍ അഥവാ വേലിയേറ്റം ഉണ്ടായി. ദേ... പിറക്കുന്നു രണ്ടു ബ്ലോഗുകള്‍ കൂടി... നരകവും സ്വര്‍ഗ്ഗവും.. രണ്ടും ഭൂമിയെക്കാള്‍ ഭേദം!


ബ്ലോഗെഴുതി മരിച്ചവന്‍ എവിടെ ചെന്നാലും ആ പണി മറക്കില്ല. നരകത്തില്‍ ചെന്നപ്പോള്‍ അവിടെ കിടക്കുന്ന അഴീക്കോട് തുടങ്ങിയ പൂര്‍വസൂരികളെ കണ്ടെന്നു നടിക്കാതെ ബ്ലോഗ്‌ എഴുതിക്കൊണ്ടിരിക്കെ ആയിരുന്നു തിലകന്‍ ചേട്ടന്റെ വരവ്. അവര്‍ തമ്മില്‍ ഉള്ള സംവാദം.. ഇതിനൊന്നും കാതു കൊടുക്കാതെ എഴുത്തില്‍ മുഴുകുന്നത് കണ്ടു നരകത്തിലെ എഴുത്തുകാരുടെ  സംഘടന ആയ "അച്ഛന്‍" (അറിയപ്പെടും ഛത്ര ചാമാരാലംകൃത രചയിതാ യൂണിയന്‍) അവിടുന്ന് അടിച്ചോടിച്ചു. നമ്പൂതിരി ആയതു കൊണ്ടാവുമോ?.

ഇല്ലങ്ങള്‍ ഒക്കെ കുളംതോണ്ടി അവിടെ പാര്‍ട്ടി ഓഫീസു പണിതാലെ കേരളം നന്നാവൂ എന്ന് വല്ലിയ വായില്‍ പറഞ്ഞവരുടെ വേദാന്തം കേള്‍ക്കുന്നതിലും ഭേദം വല്ല സ്വര്‍ഗത്തിലും പോയി കട്ടുറുമ്പ് ആകുന്നതല്ലേ? എഴുത്തിനു അഴീക്കോടിന്റെ കണ്ണ് കിട്ടാതെ ഇരിക്കാന്‍ അവിടെ വച്ചു മുഴുവനും മംഗ്ലീഷില്‍ മറിച്ചിട്ടാ  കാച്ചിയത്.

അങ്ങനെ സ്വര്‍ഗത്തില്‍ എത്തി. അവിടെ എങ്ങും ആരുമില്ല. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഇന്ദ്രന്റെ സിംഹാസനം ഒക്കെ കാലിയാ.. ഒരു സെക്യൂരിറ്റി ഗാര്‍ഡ് പോലും ഇല്ല. എല്ലാവരും ഇന്റര്‍നെറ്റ് നോക്കിയ കുറ്റത്തിന് കൂട്ടത്തോടെ നരകത്തിലേക്ക് തട്ടി എന്നാണു അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

അങ്ങനെ ആണെങ്കില്‍ ഞാനും ഒരു ഇന്റര്‍ നെറ്റിന്റെ ആളാണേ എന്ന് സ്വയം പറഞ്ഞപ്പോള്‍ അശരീരി ഉണ്ടായി. "മഹാപാപം വല്ലതും കണ്ടാല്‍ നിന്റെയും ഗതി പാതാളം." അങ്ങനെ പാതാളത്തിലേക്ക്‌ തിരികെ പോകാന്‍ ഉള്ള വഴി മനസ്സിലാക്കി. അവിടെ ബോറടിക്കുമ്പോള്‍ ആവാം എന്ന് കരുതി.

ഇന്ദ്രന്റെ കോട്ടയില്‍ ഏകനായി ഇരുന്നിട്ടും നടന്നിട്ടും ഒട്ടും ബോറടിച്ചില്ല എന്നതാണ് വസ്തുത. ദാഹം വിശപ്പ്‌ തുടങ്ങിയ വികാരങ്ങള്‍ പോലും മറന്നുകൊണ്ട് പറന്നു നടക്കുന്ന മാനസികാവസ്ഥ. അപ്പോഴും മുജ്ജന്മ വാസന പിടി വിട്ടില്ല. ബ്ലോഗിങ്ങ്.. ദൈവ വിചാരത്തിന്റെ ഫലം ആണല്ലോ ഇവിടെ എത്തിയത് എന്നാല്‍ ദൈവവിചാരം എന്നൊരു ബ്ലോഗ്‌ തുടങ്ങാം എന്ന് കരുതി.  


അങ്ങനെ അതും തുടങ്ങി. വളരെ  പ്രലോഭാനീയം ആയ ദേവീമാഹാത്മ്യത്തില്‍ തുടങ്ങി... തുടക്കം ഗംഭീരം. പക്ഷെ എങ്ങനെ തുടരും? എന്തിനു തുടരണം? ഇവിടെ ഒരേ ഒരു ജോലിയെ ചെയ്യേണ്ടാതായിട്ടു ഉള്ളൂ. അത് ബ്ലോഗിങ്ങ് അല്ല. ഒരു പ്രത്യേക വസ്തുവിനെ വിഭാവന ചെയ്യല്‍. അത് മാത്രം. 

ആ വസ്തു എന്റെ മനസ്സില്‍ സ്ഥിതി ചെയ്യുന്നു. അതിനു നിശ്ചിത രൂപം ഉണ്ട്. നിശ്ചിത ഭാവം ഉണ്ട്. നിശ്ചിത ഗുണങ്ങള്‍ ഉണ്ടു. അത് വിശകലനം ചെയ്യാന്‍ എന്റെ കഴിവ് തുലോം അപര്യാപ്തം. തന്നെയല്ല അകാരണം ആയ വെളിപ്പെടുത്തലുകള്‍ അതിനു ആവശ്യമില്ല. ഉത്തമ ശ്രോതാക്കളോട് അല്ലാതെ ഒന്നും അറിയിക്കേണ്ടതില്ല. അറിയിക്കാന്‍ പാടില്ല. അതാണ്‌ അതിന്റെ ആഗ്രഹം. സിനിമയിലെ  സസ്പെന്‍സ് പോലെ അത് തല്‍ക്കാലം അങ്ങനെയിരിക്കട്ടെ. അല്ലെ. 

ഞാന്‍ പോകുവാ .. ഈ നരകത്തീന്നു എന്നേ മുന്‍പ് അടിച്ചു ഓടിച്ചതാ... ഇനി ഇതുപോലെ വല്ലപ്പോഴും പറക്കുന്ന വഴി ഇവിടെ ഒന്ന് ചവിട്ടി സ്ലോ ചെയ്യാം. ബൈ.

Saturday 29 September 2012

Hypocrisy

കപടസന്ന്യാസം 

രാഷ്ട്രീയചിന്തയെ പ്രചോദിപ്പിക്കുന്ന  കപടസന്യാസികളെ പൊക്കിപ്പിടിക്കല്‍ ആണ് ഇപ്പോള്‍ ഹിന്ദുക്കളുടെ പണി. ഈ പരീക്ഷണം തുടങ്ങീട്ടു ഒരു നൂറ്റാണ്ടു തികഞ്ഞിട്ടില്ല. 


ഹിന്ദുമതത്തെ പതിനായിരത്തിലധികം വര്‍ഷങ്ങള്‍ നില നിര്‍ത്തിയ മതഘടന ആയ ചാതുര്‍വര്‍ണ്ണ്യത്തെ തകര്‍ക്കല്‍ ആണ് ഹിന്ദുക്കളുടെ ഇപ്പോഴത്തെ മുഖ്യ ആവശ്യം. അതായത് സ്വന്തം അടിത്തറ മാന്തല്‍. മതം രക്ഷ  പെടാത്തതിനു വേറെ വല്ലോരെയും പറയണോ? 

ആയിരത്താണ്ടുകളോളം നില നിന്ന ജാതീയതയെ നശിപ്പിക്കാന്‍ എന്ന വ്യാജേന ചിലര്‍ സ്വന്തം ജാതീയത പ്രചരിപ്പിക്കുന്നത് കാണുക. കപട സന്യാസം എന്നല്ലേ ഇതിനെ വിളിക്കേണ്ടൂ?


പരമശിവന്പോലും ജാതീയത കല്പിച്ച ഒരു ജാതിവാദക്കാരന്‍ എങ്ങനെ അദ്വൈതി ആകും? ജഗദ്ഗുരു ശങ്കരാചാര്യര്‍ക്ക് അര്‍ഹമായ ബഹുമാനം അടിച്ചു മാറ്റാന്‍ ചിലര്‍ വന്നു അവതരിച്ചോളും.

പേര് പറയാന്‍ ആര്‍ക്കും പേടിക്കണം. എന്തിനും പോന്നവര്‍ ആണ് ശിഷ്യന്മാര്‍. ഗുരുവിനെ വക വരുത്തിയതും അവര്‍ തന്നെ എന്ന് കേള്‍ക്കുന്നു. ഉപനയനം ചെയ്ത ഗുരുവിനെയും പൂജ പഠിപ്പിച്ച ഗുരുവിനെയും ഗുരുത്വദ്വേഷികള്‍  വര്‍ഗത്തോടെ കോടതി കേറ്റി . വരുമാനം ഉള്ള ക്ഷേത്രങ്ങള്‍ പിടിച്ചടക്കല്‍ ആണ് കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടുന്നവരുടെ ലക്‌ഷ്യം. 

ബ്രാഹ്മണ്യത്തെ വാഴ്ത്തുന്നതിനാല്‍  പുരാണഗ്രന്ഥങ്ങളോട് കലിപ്പ്.  അവ പഠിക്കാതെ ഇരിക്കാന്‍ ആവുമോ  ഗുരു സ്വന്തമായി സ്ത്രോത്രങ്ങള്‍ ചമച്ചത്? അവ വായിച്ചിട്ട് ഭക്തിസാന്ദ്രത ഒന്നും എനിക്ക്  അനുഭവപ്പെട്ടില്ല. ദൈവികതയുടെ - ആധ്യാത്മികതയുടെ ആകര്‍ഷകമായ ഭാവതലം അവയില്‍ ദര്‍ശിക്കാന്‍ ആയില്ല. ദര്‍ശനങ്ങള്‍ ആയിട്ടല്ല. ദര്‍ശന ആഭാസങ്ങള്‍ ആയിട്ടാണ് പലതും തോന്നിയിട്ടുള്ളത്. അവ വിശകലനം ചെയ്‌താല്‍ മഹാന്മാരെ അവഹേളിക്കാന്‍ ഉള്ള പരിശ്രമം ആയി കരുതി പക പോക്കും എന്ന ഭയം കൊണ്ട് പലരും മിണ്ടാതെ സഹിക്കുന്നു എന്നേയുള്ളൂ.

ബ്രഹ്മഹത്യ പാപമാണ്, ബ്രാഹ്മണ ശാപം ഉണ്ടാകും എന്നൊക്കെ പുരാണങ്ങള്‍ വിതച്ചിരുന്ന ഭയത്തെ മുതലെടുത്തിരുന്നവര്‍ ആയി ചില ബ്രാഹ്മണര്‍ ഉണ്ടായിരുന്നിരിക്കാം. അത്തരം പുരാണ കല്പനകളെ തെറ്റെന്നു തെളിയിക്കാന്‍ ആണ് മന്നത്ത് പദ്മനാഭന്‍, ചട്ടമ്പിസ്വാമി, നാരായണ ഗുരു തുടങ്ങിയവര്‍ ശ്രമിച്ചത്. ബ്രാഹ്മണരെ വര്‍ഗത്ത്തോടെ ചോദ്യം ചെയ്താലും ഒരു ചുക്കും ഇല്ല എന്ന് വരുത്തി തീര്‍ക്കല്‍ എല്ലാ ഹിന്ദു വിഭാഗങ്ങളുടെയും പൊതുവായ ആവശ്യം ആയി മാറി. ഈ ആവശ്യകത കണ്ടറിഞ്ഞു അതിനോട് പരമാവധി സഹകരിച്ച ചരിത്രം ആണ് കേരളത്തില്‍ നമ്പൂതിരിമാരുടെത്. അതൊരു വലിയ കാര്യം ആണ്. അവര്‍ ബ്രാഹ്മണര്‍ അല്ല എന്ന് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ എന്ന ശാസ്ത്രഞ്ജന്‍ പറയുമ്പോള്‍, അവരുടെ ഭാഗത്ത് നിന്നും വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഉള്ള ബാധ്യത കൂടി അദ്ദേഹത്തിന് ഉണ്ട്. എന്റെ ഒരു ചോദ്യത്തിനും അദ്ദേഹം ഉത്തരം തന്നിട്ടില്ല. ഇ മെയില്‍ ആയി നോടിഫികേഷന്‍ അയച്ചിട്ടും മറുപടി ഇല്ല. 






Sunday 23 September 2012

നരകത്തിന്റെ സംസ്കൃതി


പക്ഷെ ഇന്നിവിടെ: 
സ്വര്‍ഗം> നരകം > ഭൂമി
This may be because 
രാജഭരണം> ബ്രിട്ടീഷ്‌ രാജ്> ജനാധിപത്യം
(where > denotes better than)  


അതുകൊണ്ട് നരകം എന്ന് പറഞ്ഞു പഴയത് പോലെ ആരും ഈ ലോകത്തെ അവഹേളിക്കാനും തഴഞ്ഞു ഇടാനും  നോക്കണ്ടാ. സ്വര്‍ഗം കഴിഞ്ഞാല്‍ പിന്നെ നരകം കഴിഞ്ഞിട്ടേ ഉള്ളൂ ഭൂമിക്കു സ്ഥാനം. 

അതിന്റെ കാരണം മേല്‍ സൂചിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യം എന്ന പേരില്‍ ധനാധിപത്യം അരങ്ങേറുന്നു. ജനം വേണ്ടാ ധനം മതി എന്നായിരുക്കുന്നു എല്ലാര്‍ക്കും.

കഷ്ടപ്പെട്ട് പഠിപ്പിച്ചു മിടുക്കരാക്കിയ മാതാപിതാക്കളെ വൃദ്ധ സദനത്തില്‍ ആക്കി,  മക്കള്‍ ധനസമ്പാദനത്തിന് ആയി വിദേശത്ത് പോകുന്നു. വിദേശത്ത് അറബിയുടെ ജോലിസമയം അപഹരിച്ചു ഫേസ് ബൂക്കിലൂടെ മറ്റുള്ളവരേ ദേശസ്നേഹം പഠിപ്പിക്കുന്നു. 

അങ്ങനെ ഒരു വ്യക്തി ഒരിക്കല്‍ എന്നെയും പിടികൂടി. എന്നോട് സൗഹൃദം വിടാതെ സ്നേഹപൂര്‍വം ചിലത് ചോദിച്ചു. അതിന്റെ സാരം ഇങ്ങനെ: "പരിപാവനം ആയ ക്ഷേത്രവൃത്തിയെ താങ്കള്‍ ഒരു ജോലി ആയി കണ്ടതള്ളെ തെറ്റ്?  അത് സങ്കുചിതമായ ചിന്തയല്ലേ? ഒരു സംസ്കൃതിയെ താങ്ങി നിര്‍ത്താനുള്ള ബാധ്യത ആയി വേണ്ടേ കാണാന്‍?"    

നോക്കണേ! എന്റെ ജോലി താങ്ങി നിര്‍ത്തല്‍ ; അയാളുടെ ജോലി തലയില്‍ കയറല്‍. ചോദ്യം ചെയ്യല്‍. ഞാന്‍ എന്ത് ചെയ്യണം എന്ന്  തീരുമാനിക്കാന്‍ അയാള്‍. അനുസരിക്കാന്‍ ഞാന്‍. സ്വദേശ സംസ്കൃതിയെ താങ്ങി നിര്‍ത്തുന്ന  ഈ   വിദേശസേവകന് ഞാന്‍ എന്തിനു പിടി കൊടുക്കണം? 

"ജനനീ ജന്മഭൂമിശ്ച  സ്വര്‍ഗാദപി ഗരീയസി" എന്നാണല്ലോ.  പെറ്റമ്മയും ജന്മഭൂമിയും  സ്വര്‍ഗത്തേക്കാള്‍ മഹത്തരം. ഇപ്പോള്‍ വിദേശഭൂമി അതിനേക്കാള്‍ മഹത്തരം ആണെന്ന് "സംസ്കൃതിക്കാര്‍" തെളിയിക്കുന്നു. 

ഞാന്‍ മിണ്ടുന്നില്ലെന്നു കണ്ടു അയാള്‍ വിധിച്ചു. "ഈ ക്ഷേത്രശാന്തിക്കാര്‍ ചത്താല്‍ നരകത്തിലെ പോകൂ."  അതോര്‍ക്കുമ്പോള്‍  ചിരിയാണ് വരുന്നത്. 
"ക്ഷേത്രത്തെക്കാള്‍ വലിയ നരകമോ???" 

"നമ്പൂരി ചത്തു ഏതു നരകത്തില്‍ ചെന്നാലും അവിടെ ഒക്കെ ചിലര്‍ ഉണ്ടാവും അവനെ തിരുമേനി എന്ന് വിളിക്കാന്‍! അവരെ വേണം ആദ്യം നേരെയാക്കാന്‍" ചിലരുടെ മത ഇതര  ജാതി ഇതര ദര്‍ശനം. (ഇതര = മറ്റേതു, ഏതു? )

അത് കേട്ട് മറ്റു ചിലര്‍ ഇങ്ങനെ പിറുപിറുക്കും "നരകത്തെയും  രക്ഷ പെടാന്‍ അനുവദിക്കില്ല. ഇവന്റെയൊക്കെ മുടിഞ്ഞ മേധാവിത്തം.!" 

Saturday 22 September 2012

ഇവിടെയും ഒരു തിരിവെട്ടം

ഇന്ന് നരകത്തില്‍ വന്നില്ല. കാര്യം രണ്ടു ദിവസമേ കിടന്നുള്ളൂ എങ്കിലും അത്ര വേഗം മറക്കാന്‍ പറ്റില്ല. ഇവിടുന്നല്ലേ അങ്ങോട്ട്‌  പ്രമോഷിപ്പിച്ചത്? അവിടെ നിയമങ്ങള്‍ കര്‍ശനം ആണ്. എല്ലാര്‍ക്കും ഓടി ചെല്ലാന്‍ ആവില്ല. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല. ആര്‍ക്കും വരാം. ഇപ്പോഴും വരാം. അത് കൊണ്ട് തന്നെ വന്നു. 

സ്വര്‍ഗത്തിലെ സുവിശേഷം പറഞ്ഞു ആരെയും ബോറടിപ്പിക്കുന്നില്ല. അവിടെ എല്ലാര്‍ക്കും ലഭിക്കുന്നത് താല്‍ക്കാലിക നിയമനം മാത്രം ആണ്. "ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി."   പുണ്യം ക്ഷയിച്ചാല്‍ സ്വര്‍ഗത്തില്‍ നിന്നും പുറംതള്ളും. 


എന്റെ ഉത്തമ വിശ്വാസം എനിക്ക് അര്‍ഹമായ സ്ഥാനം ഇത് തന്നെ ആണ് എന്നാണു. ഇടയ്ക്ക് ലിഫ്റ്റ്‌ കിട്ടിയാല്‍ പോകും.എന്നേയുള്ളൂ. എങ്കിലും നേരം കിട്ടുമ്പോഴോക്കെ അവിടെ പോണമെന്നുണ്ട്.  ഒരു തിരി കത്തിച്ചാല്‍ അത്രയും വെളിച്ചം ആയി. അത് ഇവിടെയും ആവാം. 

Friday 21 September 2012

എന്റെ സ്വര്‍ഗ്ഗയാത്ര

നരകത്തിലും നമുക്കൊന്നും രക്ഷയില്ല എന്നര്‍ത്ഥം. എന്നേ സ്വര്‍ഗത്തിലേക്ക് പ്രമോഷിപ്പിച്ചു എന്ന് തോന്നുന്നു. കണ്ടില്ലേ പുതിയ ബ്ലോഗ്‌? - ദൈവവിചാരം

അപ്പൊ ഇനി ഇങ്ങോട്ടൊക്കെ വരാന്‍ പറ്റുമോ? വന്നാല്‍ തിരിച്ചു ചെന്നാല്‍ അവിടെ പുതിയ പെര്‍മിറ്റ്‌ വേണ്ടി വരില്ലേ?
ഇന്ദ്രന്‍സ് ആള് വേന്ദ്രന്‍സ് അല്ലെ?


ഈ നരകത്തില്‍  കുറെ അധികം കാഴ്ചകള്‍ കാണുന്നുണ്ട്. എല്ലാം ഒന്നും പറയാന്‍ അറിയില്ല. നാവും കൂടി മോശമാവും. ഇവ എല്ലാം ഭൂമിയില്‍ നടക്കുന്ന സംഭവങ്ങള്‍ ആണെന്ന്! ഇത്  പറഞ്ഞു നരക അധികൃതര്‍ നൂറിരട്ടി മേന്മ അവകാശപ്പെടുകയാണ്. 

മാവേലി തമ്പുരാനെ ഈ പാതാളത്തിലേക്ക്‌ punishment transfer നല്‍കിയ മഹാവിഷ്ണുവിന്റെ നടപടിയില്‍ പാതാള നിവാസികള്‍ അതീവ തൃപ്തരാണ്. ഇവിടുത്തെ വിദ്യാലയങ്ങളില്‍ Event management കോഴ്സുകളില്‍ ഈ കഥ സിലബസില്‍ ഉണ്ട്.   

എന്തായാലും "ആപത്തിലമ്മയേ തുണ." അമ്മയുടെ കാരുണ്യം കുറെ അധികം അനുഭവിച്ചു എന്ന് തോന്നാറുണ്ട്. ഒരുപക്ഷെ എല്ലാ ഭക്തന്മാര്‍ക്കും ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാവാം. അവര്‍ അത് പറയാന്‍ വരാറില്ല എന്നാവാം. അമ്മയുടെ മാഹാത്മ്യം പറയാന്‍ ആര്‍ക്കും ആവാത്ത അവസ്ഥയില്‍ ആണ് കവികളും, ചിന്തകരും, നിരൂപകരും, സന്ന്യാസിമാരും എല്ലാം. അമ്മ തന്നെ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു നിയന്ത്രണം ആവാം ഇത്.  അല്ലാതെ  വരുമോ? 

സാഹിത്യഭംഗിയും, ഭാവനാസാന്ദ്രതയും സര്‍വോപരി ലാളിത്യവും ഒത്തിണങ്ങിയ  ലളിതാ സഹസ്രനാമവും, ശങ്കരാചാര്യരുടെ സൌന്ദര്യലഹരി ഇവിടെ മറക്കുന്നില്ല. അതുപോലെ നാം കാണുകയും അറിയുകയും ചെയ്തിട്ടില്ലാത്ത എത്രയോ ഗ്രന്ഥ സമ്പത്തുകള്‍ നമുക്ക് ഉണ്ട്! അവയില്‍ രണ്ടോ മൂന്നോ എണ്ണം മാത്രം ആണ് നന്നായി അറിയപ്പെടുന്നത്. അവ വായിക്കാന്‍ എനിക്കും ഗുരൂപദേശം സിദ്ധിക്കുകയുണ്ടായി. അതിനു എത്ര അധികം പരിശ്രമിച്ചിട്ടും മനസ്സ് അവയിലൊന്നും തങ്ങി നിന്നില്ല. എന്നാല്‍ ദേവീമാഹാത്മ്യം എന്റെ സമസ്ത വിചാരങ്ങളെയും അതിനുള്ളിലേക്ക്‌ വളരെ അധികം ദൂരം  പിടിച്ചു വലിച്ചു കൊണ്ടുപോയി. ബലാല്‍കാരം പോലെ. അത് പരമമായ ദേവീകൃപ . അതെങ്ങനെ ഇവിടെ പറയും? 

കേള്‍ക്കേണ്ടവര്‍ ആ സ്വര്‍ലോകത്തിലേക്ക് വരൂ. അവിടെ ശ്രീമദ്‌ സിംഹാസനത്തില്‍ ശ്രീ മഹാരാജ്ഞിയായി ശ്രീ മാതാവ് കുടികൊള്ളുന്നു. > ദൈവവിചാരം 

തൂലികാ സൗഹൃദം വായിക്കണേ! 


Thursday 13 September 2012

വാസൂതിരി

കേരളത്തില്‍ നമ്പൂരിസത്തെ നശിപ്പിക്കേണ്ട മുഖ്യ ആവശ്യം കമ്മുണിസ്റ്റുകളുടെതാണ് എന്ന് ധരിക്കണ്ടാ.  ഹിന്ദു ഐക്യവേദിയും മറ്റും  ആ ദൌത്യം ഭംഗിയായി നിര്‍വഹിക്കുന്നു. മരപ്പിച്ച ശസ്ത്രക്രിയയില്‍ വേദന തോന്നുകയില്ല. ചിരിച്ചു കൊണ്ട് കഴുത്ത് ഞെരിച്ചാല്‍ ഈ പ്രതികള്‍ പ്രതികരിക്കില്ല. അല്ലെങ്കിലും പ്രതികരിക്കില്ല. 

മൂന്നു ദിവസം കൊണ്ട് പൂജ പഠിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ ഒക്കെ ഇപ്പോള്‍ കേരളത്തില്‍ നമ്പൂതിരി ആണ്. ആകയാല്‍ ആ പേര് ചുമക്കുന്നതില്‍ അര്‍ഥം ഇല്ല എന്നായിരിക്കുന്നു. വെറും തിരി ആയേക്കാം എന്ന് കരുതി. ആരെങ്കിലും നല്ല എണ്ണ ഒഴിച്ചില്ലെങ്കില്‍ അത് കരിന്തിരി ആകും പറഞ്ഞേക്കാം.


അങ്ങനെ വാസുദേവന്‍ നമ്പൂതിരി  വാസൂതിരി ആയി. വ്യക്തി മരിക്കുന്നിടത്ത്‌ കലാകാരന്‍ ജനിക്കുന്നു. ഇത് എന്റെ പുനര്‍ജ്ജന്മം...

എന്നെ കൊല്ലേണ്ടത് പലരുടെയും ആവശ്യം ആയിരുന്നു. മരിച്ചു എന്ന് വച്ച് എനിക്കിപ്പോ എന്താ. ഇനി എന്നെ ആര്‍ക്കും കൊല്ലാന്‍ ആവില്ല. 

ഈ നരകത്തിനു ഇതിന്റെതായ ഒരന്തസ് ഒക്കെയുണ്ട്. തമാശ പറഞ്ഞതിനും കാര്‍ട്ടൂണ്‍ വരച്ചതിനും ഒക്കെ ശിക്ഷിക്കുന്ന നിയമദുരുപയോഗം ഇവിടെയില്ല. പറയുന്നവരുടെ വായ അടപ്പിക്കാന്‍ ഇവിടെ ആരും വരില്ല.

എറിയുന്നത് കൊള്ളാം. പക്ഷെ മേത്ത് കൊള്ളരുത്‌. എന്നാണു അധികാരികളുടെ പക്ഷം. ഭാരതം സ്വതന്ത്രമായി വിദേശീയ അടിമത്തത്തില്‍ നിന്നല്ല. സ്വദേശീയ സംസ്കാരത്തില്‍ നിന്ന്....  അതല്ലേ ശരി?

ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി. ജമ്നഭൂമി സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠം. എന്ന് ഉറക്കെ വിളിച്ചു പറയും. വിസ കിട്ടാത്ത താമസം വിദേശത്തേക്ക് പറക്കാന്‍! ഈ ഭൂമിയെക്കാള്‍ ശ്രേഷ്ഠം പാതാളം തന്നെ!

Wednesday 12 September 2012

Welcome notes

So welcome everybody to "God's own Hell".

Blogging experience over an year made me create this blog. My first blog Santhivicharam is felt not enough to represent my thoughts as proper.  In spite of  daily efforts the major portion of the matter remains  not communicated! So this blog, purposed for closer communication with anybody those who can receive.
I wish to explore serious matters in which the former blog just failed.


For the sake and convenience of talks Santhivicharam group is made  now active. Welcoming once again to all, 

Yours vasudiri.

(എന്നെ ഒതുക്കണം എന്ന് ചിലര്‍ക്ക് മോഹം . എന്നാല്‍ ഒതുങ്ങിയെക്കാം എന്ന് കരുതി അതാണ്‌ ഇങ്ങനെ ചുരുക്കപ്പേര്.)