Monday 18 November 2013

നര്മത്തിന്റെ മര്മം

നര്മത്തെ നര്മം മാത്രം ആയി കാണുക.
കഴിയും എങ്കിൽ എല്ലാത്തിലും നര്മം കണ്ടെത്താൻ ശ്രമിക്കുക.
അതാണ്‌ ജീവിതത്തിൽ  വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു. 

നര്മ്മ ഭാവനകളെ കാര്ടൂണ്‍ ചിത്രങ്ങളോട് ഉപമിക്കാം.
മുഖ്യ മന്ത്രിയെയും മറ്റും ഏതെല്ലാം വിധത്തില് ചിത്രകാരന്മാർ ചിത്രീകരിക്കുന്നു. 
മിമിക്രി കലാകാരന്മാർ അവതരിപ്പിക്കുന്നു. 
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞു അവർ പ്രതികാര മനോഭാവം വച്ച് പുലര്ത്തുക ആണെങ്കിലോ?
പണ്ട് രാജൻ കേസ് അങ്ങനെ ഉണ്ടായ ഒന്ന് ആയി കേട്ടിട്ടുണ്ട്.  
ഇന്ന് ലോകം പിന്നെയും പുരോഗമിച്ചു. 
നൂറുകൊല്ലം മുൻപ് ജീവിക്കുന്നവർ ഫേസ് ബുകിലും ഉണ്ടെന്നു കാണുന്നു. 

പലര്ക്കും ഇപ്പോൾ ഇത് വിരസം ആയിരിക്കുന്നു. 
നിസ്സാര കാരണങ്ങള്ക്ക് അടിപിടി കൂടുന്നവരല്ലേ  മറ്റുള്ളവര്ക്ക് വിരസത സമ്മാനിക്കുന്നത്? 
എന്തിനാ ഇത്?
 

Friday 8 November 2013

കേരള ക്ഷേത്രങ്ങള് ഇന്ന്

ഒരുഗ്രാമത്തില് ഗവ.ഹൈസ്കൂളിന് സമീപമുള്ള ജംക്ഷന് ബസ്സുകാരിട്ട പേരാവാം ഹൈസ്ക്കൂള് എന്ന്.

ഒരു സര്ക്കാര് സ്കൂള് ഒരാണ്ടില്഼ അടച്ചുപൂട്ടേണ്ടിവന്നു. കാരണം വിദ്യാര്ഥികളുടെ strength കുറഞ്ഞു. division fall ഉണ്ടായി അധ്യാപകര്ക്ക് ജോലി നഷ്ടപ്പെട്ടു. അക്കൊല്ലം അത് ഉരുണ്ട് പിരണ്ട് ഓടി. അടുത്ത കൊല്ലം ഗത്യന്തരമില്ലാതെ പൂട്ടിപ്പോയി.

അക്കൊല്ലം ഓണച്ചന്ത നടത്തിയത് ആ കെട്ടിടത്തിലായിരുന്നു. ഓഡിറ്റോറിയ ആവശ്യങ്ങള്ക്കും മറ്റും ആ കെടിട്ടം ഉപയോഗിച്ചു തുടങ്ങി. ഓണച്ചന്തയെ തുടര്ന്ന് പച്ചക്കറി സംഭരണശാലയായി. ഒരു പോര്ഷന്഼ ഗോഡൌണ് ആയും. ഉപയോഗിക്കാന്഼ തുടങ്ങി.

ഭിത്തികളില്ലാത്ത ഒരു ഭാഗം സാമൂഹ്യവിരുദ്ധര് കൈയ്യേറി. അത്യാവശ്യം അനാശാസ്യങ്ങള്ക്കായും വിനിയോഗിക്കുന്നു എന്നത് അത്ര വാര്ത്തയൊന്നും അല്ലാതെയായി. ആ കെട്ടിടം കൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടാകണ്ടേ.. തൊണ്ടി മുതല് ഒളിപ്പിക്കാനും ഗോഡൌണ് ഉപയോഗിക്കുന്നതായി ഒരപഖ്യാതി കേട്ടു. ഒരിക്കല് മാത്രം. പിന്നെ അതൊരു ലൈസന്സായി.

ചുരുക്കിപ്പറഞ്ഞാല്഼ ആ കെട്ടിടസമുച്ചയവും മൈതാനവും ഉപയോഗിച്ച് എന്തൊക്കെ കൊള്ളരുതായ്കകള്഼ കാണിക്കാമോ അതിനൊക്കെ ആസ്ഥാനമായി. അവിടെ കിട്ടാത്ത കള്ളക്കടത്ത് സാധനങ്ങളില്ല.

പൂഴ്ത്തിവയ്പ്പ് കരിഞ്ചന്ത തുടങ്ങിയ ബിസിനസ്സ് വേലകള് ആചരിക്കുന്നതിന് ഇതുപോലുള്ള കേന്ദ്രങ്ങള് ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ദേശീയ ആവശ്യമായിക്കഴിഞ്ഞു.

ഇതിലൊന്നിലും ആക്ഷേപം പറയാന് ഒരു പൌരനും താല്പര്യമില്ല. അങ്ങനെയല്ലേ വേണ്ടത് എന്നേ ആരും ചോദിക്കൂ. ആ മാറ്റത്തെ ഉള്ക്കൊള്ളാന് ചിലര്ക്കെങ്കിലും കഴിയാതെ പോകുന്നുവെങ്കില് അത് അവരുടെ തെറ്റ്.

സ്കൂളിന്റെ ഒരു ബ്ലോക്കിലിപ്പോള് സൂപ്പര് ബാസാര് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. മറ്റൊന്നില് കരാട്ടെ കുങ്ഫൂ കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രം. അടുത്ത മുറിയില് തിരുമ്മു ചികിത്സാലയം. അതിന്഼റെ അടുത്ത് ബ്യൂട്ടി പാര്഼ലര്഼. സംശയിക്കുന്നില്ല ഇതെല്ലാം പുരോഗമനം തന്നെ.

പത്തുകൊല്ലത്തോളമായി കാര്യങ്ങളിങ്ങനെ ആയിട്ട് എന്നിട്ടും ബസ്സുകാര് ആ സ്റ്റോപ്പിന് ഇപ്പോഴും ഹൈസ്കൂള് ആളെറങ്ങാനുണ്ടോ എന്നേ ചോദിക്കുകയുള്ളൂ. നാട്ടുകാരും അങ്ങനെ തന്നെ വിളിക്കുന്നു. കടയില്പോവുകയാണെന്നല്ല. സ്കൂളില് പോയി. സ്കൂളീന്ന് വന്നു എന്നൊക്കെയാണ് പറച്ചില്.

ഇതുപോലെയേ ഉള്ളൂ ഇന്ന് ക്ഷേത്ര കെട്ടിട സമുച്ചയങ്ങളെ ക്ഷേത്രം എന്ന് വിളിക്കുന്നതും. ആരാധനയെ അതിക്രമിച്ച്, ഭരണാധിപത്യം സ്ഥാപിക്കലും കച്ചവടവും നടത്തലുമാണ് ഇന്ന് ഭൂരിപക്ഷഹിന്ദുവിഭാഗം ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്. ഭക്തജനങ്ങളുടെ ഭക്തി അവരുടെ കാര്യസാധ്യം പോലെയിരിക്കും. കേരളത്തില് രാഷ്ട്രീയസംസ്കാരം എന്നൊന്നുണ്ടെങ്കില് അതുതന്നെയാണ് ഇന്നത്തെ ക്ഷേത്രസംസ്കാരവും. 

Thursday 24 October 2013

ഒരുജാതി ആളുകള്




  • Image courtesy Jayan Kaviyoor, Nampoothiri fb group.



    എനിക്ക് ശാന്തി ഉണ്ടായിരുന്നപ്പൊ ക്ഷേത്രത്തില് ഒരമ്മുമ്മ വരുമായിരുന്നു. "എന്റെ മോടെ കല്യാണം ഇതുവരെ ഒന്നുമായില്ല. മോനെ നിങ്ങടെ ഭാഗത്ത് നല്ല നായന്മാര് പയ്യന്മാരൊണ്ടോ.."

    ഇത് അവരുടെ സ്ഥിരം ഡയലോഗാണ് ആരെ കണ്ടാലും ചോദിക്കും. കുറ്റമല്ല. പാവം ഒരമ്മയുടെ ദണ്ണം.

    ഞാന് ചോദിച്ചു. "നായന്മാര് തന്നെ വേണം ന്നുണ്ടോ"..
    " ഇല്ല ഞങ്ങക്കങ്ങനെ ജാതിയൊന്നും പ്രശ്നമല്ല. . എന്നുവെച്ച് ചോമ്മാരൊന്നും വേണ്ട കെട്ടോ. നിങ്ങടെ ജാതി ആയാലും കൊഴപ്പമില്ല.."
    എന്തു പറയണമെന്നറിയാതെ ഞാന് എന്തോ ആലോചിച്ചു നിന്നു.
    "നമ്പൂതിരിയോ പോറ്റിയോ എളേതായാലും കൊഴപ്പമില്ല... വാര്യമ്മാരായാലും..."
    "ഉം.."
    "അമ്പലവാസി ഏതും ആവാം. പക്ഷെ... ശാന്തിക്കാര് വേണ്ട." ശാന്തിക്കാരനായ എന്റെ മുഖത്തുനോക്കി ഒരു ഉളുപ്പുമില്ലാതെ അതു പറഞ്ഞു ഭക്തജനമാകുന്ന ആ തള്ള.
    "കഴകക്കാരായാലോ?"
    "ഞങ്ങക്ക് കൊഴപ്പമില്ല. പക്ഷെ അവക്ക് നല്ല പട്ത്തം ഉള്ളതാ."
    "എന്തു പഠിത്തം ?" അതും കൂടി അറിയണമല്ലൊ.
    "ടൈപ്പ് റൈറ്റിങ് ലോവറും ഹയറും പാസ്സായതാ."
    ഏഴുകൊല്ലം മുമ്പ് അവര്ക്ക് പ്രായം ഏകദേശം 45 വയസ്സായിരുന്നു. പക്ഷെ അത്രേം തോന്നിക്കില്ല. ഇപ്പോഴും അവരുടെ കല്യാണം കഴിഞ്ഞതായി അറിഞ്ഞിട്ടില്ല.

Wednesday 25 September 2013

നര്മ്മ പുരാണം

Pls comment against Vasu Diri !

സുഹൃത്തുക്കളെ,
ഈ ബ്ലോഗിലും അനുബന്ധബ്ലോഗിലും പ്രസിദ്ധീകരിച്ച അധ്യാപകവധം ജഡ്ജിവധം തുടങ്ങിയ പോസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ച് വിവാദം സൃഷ്ടിക്കാന് ഒരാള് കച്ചകെട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അയാള് സുഹൃത്തുക്കള്ക്ക് അയച്ച മെസ്സേജ് ചിലര് എനിക്ക് അയച്ചു തന്നു.

വാസുദിരിയുടെ ബ്ലോഗില്‍ അധ്യാപകവധം എന്ന പോസ്റ്റ് കണ്ടിരുന്നോ. അയാളുടെ ടൈംലൈനില്‍ ശാന്തിവിചാരത്തിലെ ഒരു പഴയ പോസ്റ്റിന്റെ ലിങ്കുണ്ട്. ബാധ ഒഴിപ്പിക്കുന്നതു സംബന്ധിച്ചു ഒരു പോസ്റ്റിന്റ. അതും എന്റെ കമന്റുകളും വായിച്ചാല്‍ വ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതും പ്ലാന്‍ ചെയ്തതും ആയ കളി ആണെന്നു മനസ്സിലാകും. ആരും അയാളെ എതിര്‍ക്കാത്തതുകൊണ്ടാണ് ഈ ധൈര്യം. താന്‍ ചെയ്യുന്നതത്രയും ശരി എന്ന തോന്നലും. അങ്ങയെ ബുദ്ധിമൂട്ടിക്കാന്‍ മടിയുണ്ട്. എന്നാലും അതു വായിച്ച് ഒരു കമന്റ് ഇട്ടാല്‍ നന്നായിരുന്നു.

ഇതുപോലെ അയാളുടെ പ്രൈവറ്റ് മെസ്സേജ് കിട്ടി എന്റെ ടൈം ലൈനിലും ബ്ലോഗിലും കാര്യമറിയാതെ ചില വ്യക്തികള് പ്രതികരിക്കാനിടയായിട്ടുണ്ട്. അവരില് നല്ലൊരു പങ്കും എന്റെ വിശദമായ മറുപടിയെ തുടര്ന്ന് മിണ്ടാതെയായി. എന്നാല് ഓരോ ദിവസവും ഓരോരുത്തരെ കുടുക്കിട്ട് വീഴ്ത്തി ശകാരിപ്പിപ്പിക്കുന്ന പണിയാണ് ഈ മാന്യസുഹൃത്ത് ചെയ്തു വരുന്നത്.

ഇയ്യിടെ ഒരു ഗ്രൂപ്പ് മീറ്റിങ് നടന്നു. 59 അംഗങ്ങളുള്ള നര്മപുരാണം ഗ്രൂപ്പീന്ന് 9 പേര് പങ്കെടുത്തു. അതില് പ്രസ്തുത ആവശ്യം ഉന്നയിച്ചതിന്റെ ഫലമായി. വാസുതിരിക്ക് എതിരെ ഓരോരുത്തരും ഫേസ് ബുക്കിന് വെവ്വേറെ പരാതികള് കൊടുക്കാന് തീരുമാനമായി. ഗ്രൂപ്പുടമയ്ക്ക് പെരുത്ത സന്തോഷമായി.

കൃതജ്ഞതാപ്രസംഗത്തില് അയാള്ക്കൊരു അബദ്ധം പറ്റി. സന്തോഷാധിക്യത്തില് പറഞ്ഞു. ഞാന് വിളിച്ച യോഗത്തില് എന്റെ ഗ്രൂപ്പിലെ മുഴുവനാളുകളും എത്തി എന്നത് എന്നെ വളരെ അധികം സന്തുഷ്ടനാക്കുന്നു. അപ്പോള് അംഗങ്ങള് തങ്ങളിലെണ്ണി നോക്കി. ഒമ്പതുപേരല്ലാതെ പത്തു പേര് തികച്ചില്ല.

യോഗം കഴിഞ്ഞ് ഒരാള് നര്മഗുരുവിനോടു ചോദിച്ചു. മുഴുവന് അംഗങ്ങളും വന്നിരുന്നോ. ഗുരു പറഞ്ഞു ഉവ്വ്. ഒമ്പത് പേരല്ലേള്ളൂ. ഗ്രൂപ്പിലതിലും അധികം ഉണ്ടല്ലൊ. അപ്പോള് ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു. ബാക്കി അമ്പതും എന്റെ ഫേക്കുകളാ..  ഹഹഹ

നര്മഗുരുവിന്റെ ചിരി ചിലര് ഏറ്റു ചിരിച്ചു. ചിലരുടെ മുഖം ഗൌരവം കൊള്ളുന്നത് കണ്ട് ഭയന്ന ഗ്രൂപ്പ് ഗുരു. ഏയ് ഞാന് വെറുതെ ഒരു നര്മ്മം പറഞ്ഞതാണെന്ന് പറഞ്ഞു. അപ്പോള് ആദ്യം ചിരിച്ച വിഡ്ഢികളെല്ലാം പിന്നെയും ചിരിച്ചു.

ആ ഗ്രൂപ്പീന്ന് എന്നെ പടിയടച്ച് പിന്നേം വെച്ചതാ. പിന്നെ ഞാന് വിട്ടുപോന്നു. അതുകാരണം അതിന്റെ ലിംക് കാണാനില്ല. പേര് വെച്ച് സെര്ച്ച് ചെയ്യാനും പ്രയാസാ. ഇംഗ്ലീഷ് ലെറ്ററിലടിക്കണം. നടുക്കത്തെ വാക്ക് ആദ്യം എഴുതണം. എന്നിട്ട് അതിന് ഇരുവശവും ബ്രായ്ക്കറ്റുകള് അനവധി ഇടണം. എന്നിട്ട് ബാക്കി അക്ഷരങ്ങളെഴുതണം. ഭയങ്കരപൂട്ട് തന്ന്യാ. ഒരു സെര്ച്ച് എന്ജിനും എളുപ്പം കണ്ട് പിടിക്കാതിരിക്കാന്.ആ എഴുത്തില് പോലും എന്തൊരു നര്മം ആണെന്നോ VOW !
NarMa ((((((PUR)))))))))aNam  


Thursday 22 August 2013

ജഡ്ജിവധം

സുഹൃത്തുക്കളെ, 

ഈ ബ്ലോഗിന് അല്പം മുഖവുര കൂടിയേ തീരൂ. മുന്‍ ബ്ലോഗ് അധ്യാപകവധം സൃഷ്ടിച്ച പൊല്ലാപ്പുകള്‍  അസ്തമിച്ചിട്ടില്ല. അതിനു മുമ്പേ ഇതാ ജഡ്ജിവധം ഈ നരകത്തില് അരങ്ങേറുന്നു. 


ഇതിലൊന്നും ഒരു വ്യക്തിയുടേയും പേര് പരാമര്ശിച്ചിട്ടില്ല. അപൂര്ണമായ ചില സൂചനക
ള്‍ മാത്രമാണ് തരുന്നത്. അതില്നിന്ന് ആളെ മനസ്സിലാക്കാന്‍  ചിലര്ക്ക് സാധിച്ചെന്നു വരും. എന്നാല് അത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് വഴക്കടിക്കുന്നവരുണ്ടോ.. അങ്ങനെയും ചിലരെ നാം കാണുന്നു. എന്താ ചെയ്യ!

ഇതില് പറയുന്ന ജഡ്ജിയും അധ്യാപകനും ശാന്തിക്കാരനും ഒക്കെ ചില ബിംബങ്ങളാണ്. (symbols) ആനുകാലികമായ ധാര്മിക അപചയത്തിന്റെ സൂചകങ്ങള്. വര്ത്തമാനകാലത്തില് ഒരാളല്ല ഇതുപോലെ പല ആളുകളും ഉണ്ടെന്നു വരും. അവരിലോരോരുത്തര്ക്കും തോന്നാം ഇത് അവരെ പറ്റിയാണോ എന്ന്. സഹൃദയത്വം ഉള്ളവര്ക്ക് ആസ്വദിക്കുന്നതിനാണ് ഇതെഴുതുന്നത്. ഒപ്പം സമൂഹപ്രതിബദ്ധത മൂലവും. അല്ലാതെ ആരെയും തരം താഴ്ത്താനല്ല. എനിക്കതിന്റെ ആവശ്യവുമില്ല. 

.........................................................................................


ജഡ്ജിന് ഒരു നല്ല പേര് ജന്മസിദ്ധമായിട്ട് ഉണ്ട്.. ജസ്റ്റിസ് സമ്പൂര്‍ണ്ണന്‍.  പക്കാ ഈശ്വരവിശ്വാസി. പക്ഷെ അമ്പലങ്ങളില് പോവാറില്ല. പൂജാരിമാരിലൊന്നും വിശ്വാസമില്ല. സ്വന്തം ജോലിയാണ് ദൈവമെന്ന് അദ്ദേഹത്തിന്റെ അഭിമതം. 


പക്ഷെ ഒരിക്കല്‍  അദ്ദേഹം ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി. സകലര്‍ക്കും  അത്ഭുതം. പത്രക്കാര് ഭക്തിപുരസ്സരം ആ ഭക്തനെ ചുറ്റി. "സ്വാമി.. സ്വാമി.. സ്വാമി"...ഓരോരോ ചോദ്യങ്ങളുമായി.


ഈശ്വരവിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോള് ജസ്റ്റിസ് സ്വാമി ഇങ്ങനെ പറഞ്ഞു. "യഥാ യഥാ ഹി ധര്മ്മസ്യ ഗ്ലാനിര് ഭവതി ഭാരത..അഭ്യുത്ഥാനമധര്മസ്യ തദാത്മാനം സൃജാമ്യഹം..... ഇങ്ങനെ ജനങ്ങള്ക്ക് വാക്കുതന്ന് ഒരാള് മുങ്ങിയിട്ട് വര്ഷം അയ്യായിരം കഴിഞ്ഞു. ഇവിടെ എങ്ങാനും പൊങ്ങിയോ എന്ന് നോക്കാന് വന്നതാ. കണ്ടാല് തല്ക്ഷണം ഞാന് പൊക്കിയിരിക്കും. അയ്യായിരം വര്ഷമായി ജനങ്ങളെ വഞ്ചിച്ചതിന് സമാധാനം ആദ്യം പറയിക്കും. എനിക്കെന്റെ ഡ്യൂട്ടിയാണ് ധര്‍മം."


പത്രക്കാര് ജസ്റ്റിസിന് സല്യൂട്ട് ചെയ്തു. സ്വാമി ബലിക്കല് പുരയിലൂടെ അകത്തേയ്ക്കു കയറി. അവിടെ ശാന്തിക്കാരന് അദ്ദേഹത്തെ മനസ്സിലായില്ല. ഗൌനിച്ചതുമില്ല. ദര്‍ശനം  കഴിഞ്ഞ് സ്വാമി അല്പസമയം വെറുതെ നിന്നു. മുമ്പില്കൂടി കടന്നു പോയ ശാന്തിക്കാരനാവട്ടെ നോക്കിയതേ ഇല്ല.


സ്വാമി ചോദിച്ചു. "തിരുമേനിക്ക് ഭാഗ്യസൂക്തം അറിയുമോ?"

"ഇല്ല." ശാന്തിക്കാരന് യാതൊരു ചളിപ്പും കൂടാതെ മറുപടി പറഞ്ഞു.
"ആട്ടെ ഈ ഗണപതീടെ നാളെന്താ..."
"അറിയില്ല." അതിനും നിസ്സംശയം ശാന്തിക്കാരന്‍  മറുപടി കൊടുത്തു. ഒന്ന് അമര്‍ത്തി മൂളിയിട്ട് ജഡ്ജിയേമാനന്‍  പുറത്തേയ്ക്കു പോയി.

ഉടനെ കഴകക്കാരന്‍  ഓടി ചെന്നു ശാന്തിക്കാരനോട് ഉദ്വേഗത്തോടെ... "തിരുമേനിക്ക് ആ ആളെ മനസ്സിലായില്ലേ.."


ശാന്തി.. "ഒരു മൊശങ്ങോടന്‍ ... മഹാ അഹങ്കാരി..."


"അയ്യൊ... ഹൈക്കോടതീലേ ജഡ്ജിയദ്ദേഹമാണേ.."


"ആരായാലെന്താ. അതിലും വല്യ ആളല്ലേ എന്റെ കയ്യിലിരിക്കണേ.."


"തിരുമേനി വിവരം അറിയും."


"അയാള് വല്യേ നിരീശ്വരവാദിയാണെന്ന് കണ്ടാറിഞ്ഞൂടേ. ഇത്ര ഗൌരവത്തിലാ അമ്പലത്തില് വര്വ."


"നമ്മളെന്തിനാ അത് നോക്കണേ..."


"ഇത് ഭക്തന്മാര്ക്കുള്ളതാ.... അവതാരമെടുക്കുന്നതിന് മുന്നേ ദൈവത്തിന് അയക്കാന്‍ അറസ്റ്റ് വാറന്റുമായി നടക്കുന്ന ഇവനെയൊക്കെ അമ്പലത്തില് കയറ്റാന്‍  പാടുണ്ടോ.."


"മന്ത്രം പഠിക്കാതെ പൂജ ചെയ്തതിന് അദ്ദേഹം വിചാരിച്ചാല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്.. തിരുമേനിക്കിതുവല്ലോം അറിയോ..."


"അദ്ദേഹത്തിന്റെ പിതാവല്ല എന്റെ ഗുരു. എനിക്ക് ദക്ഷിണ കൊടുക്കാന് കാശില്ലാരുന്നു. അതിനാല് എന്റെ ഗുരു അത്രേ പഠിപ്പിച്ചുള്ളൂ. കുടുംബസ്വത്ത് മുഴുവന് ജനങ്ങളുടെ സര്‍ക്കാര്‍   തട്ടിയെടുത്തു. കടം തന്ന് സഹായിക്കാന് അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ ഉള്ളവരൊട്ട് തയ്യാറായതുമില്ല. പിന്നെ പഠിപ്പിക്കാത്തവര്ക്ക് പരീക്ഷിക്കാനെന്ത് അവകാശം?"


Tuesday 23 July 2013

'ഒരു' ജാതി വാദം

ലോകത്തിലേറ്റവും ആദായകരമായ ബിസിനസ്സല്ലേ മീന് പിടിത്തം. വിതയ്ക്കാതെ കൊയ്യാം. ലക്ഷങ്ങള് നേടാം.  മെയ്യനങ്ങാതെ ജീവിച്ചു എന്ന് മുക്കുവനെ ആരും പറയില്ല. 

ശ്രീകോവില് അസഹ്യമായ ചൂടില് ശരീരം വാടിവിയര്ത്ത് ഇരുണ്ട് പ്രാകൃതരൂപമായ നമ്പൂരി, പ്രാതഭക്ഷണം കഴിക്കാത്തവന് വിയര്ക്കാതെ തിന്നുകയാണത്രേ. 

കടല് സമ്പത്ത് എല്ലാര്ക്കും തുല്യാവകാശമല്ലേ. നമ്പൂരിക്ക്  മീന് വിറ്റൂടേ.. 
ജാതി പറയരുതെന്ന് ഗുരു. 
പറയണമെന്ന് ശിഷ്യന്..
തെറ്റുപറ്റിയതാര്ക്ക്
രണ്ടും ശരിയെങ്കിലെങ്ങനെ?

കൃത്യമായുത്തരം വേണം
തരുമോ ആരെങ്കിലും
നിങ്ങള്ക്ക് പറയാമെങ്കില്
ഞങ്ങള്ക്കുമത് പാടില്ലേ...?

എങ്കിലിതും കൂടി പറയൂ..
ആര്ക്കൊക്കെ ജാതി പറയാം?
ആര്ക്കൊക്കെ പറഞ്ഞൂടാ..?
എവിടെപ്പറയ,ണ്ടെവിടെപ്പറയണം?

വായ്ക്ക് ഇഷ്ടമുള്ളവ കഴിക്കാനും ഇഷ്ടമുള്ളവ കുടിക്കാനും യഥേഷ്ടം ജീവിക്കാനും ഭൂരിപക്ഷം വിഭാഗങ്ങളെയും സദയം അനുവദിക്കുന്നതായിരുന്നല്ലോ  പഴയ പീനല്കോഡ്. മനുസ്മൃതി (ഇപ്പൊ അതിന്റെ പേര് പറയാന് പാടുണ്ടോ?) ...  മറ്റു മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് സവര്ണര്ക്ക് പഴയ ഭരണഘടന നിഷേധിച്ചിരുന്നതെന്ന സത്യം കൂടി തിരുവല്ലം ഭാസിയെപ്പോലുള്ളവര് ഓര്ക്കുന്നത് നല്ലത്. (see conversation thread) സവര്ണരിലേക്ക് തന്നെ ഏറ്റവും സുഖിച്ച് ജീവിക്കാന് മതം അനുവദിച്ചിരുന്നത് ശൂദ്രവിഭാഗത്തെ ആണെന്നതും വിവരദോഷികളായ വിമര്ശകര് മറന്നുകൂടാത്തതാണ്.

ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവരെ ക്ഷേത്രത്തില് കയറാന് അനുവദിച്ചിട്ട് എന്തായി.. അവര് തൃപ്തരായോ... ഇപ്പോള് ശ്രീകോവിലില് കയറാനുള്ള അവകാശത്തിനായി മുറവിളികൂട്ടുന്നു. ഫലമോ.. ആ രംഗം വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്തിരുന്നവര് പൊറുതിമുട്ടി മറ്റു മാര്ഗ്ഗങ്ങള് തേടുന്നു. നമ്പൂരി മാത്രം പഴയ മതനിയമം അനുസരിച്ച് ജീവിച്ചോണം. മറ്റുള്ളവര്ക്കെല്ലാം മതേതരത്വം പറഞ്ഞ് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന്... ഹടി. ബലേ..

Thiruvallam Bhasi   ജന്തുക്കളെ വെട്ടിക്കണ്ടിച്ചു തിന്നുന്നവരെ ക്ഷേത്രത്തില് കയറാന് അനുവദിച്ചിട്ട് എന്തായി..?
***********************
ഇഷ്ടമായി , പെരുത്തു ഇഷ്ടായി

Sunday 21 July 2013

Very boran

ഈ അധ്യാപകര്ക്ക് പൊതുവേ ഒരു ധാരണയുണ്ട്. അവരെല്ലാം സാക്ഷാല് മാന്യന്മാര് തന്നെയാണ് എന്ന്., അതുകൊണ്ട് എന്തു കുരുത്തക്കേടും കാണിക്കാമെന്നും.....

ഒരു വിദ്യാര്ഥിയും ഇതുവരെ ഇത് പരിശോധിച്ചിട്ടില്ല. അധ്യാപകരെ മാനിക്കുക എന്നത് വിദ്യാര്ഥികളുടെ മാന്യതയാണ്. എന്നാലത് അന്ധമാവാമോ?....... ബ്രാഹ്മണമേധാവിത്തം എന്നൊക്കെ പറയുമ്പോലെ ആയിരിക്കുകയല്ലേ അധ്യാപക മേധാവിത്തം?..... തൊഴില് രംഗത്ത് ഇവര്  ബ്രാഹ്മണര് കളിക്കുകയല്ലേ???. അംഗനവാടി ആശാന്മാര്‍ പോലും...

ഇയ്യിടെ ഒരു എല് പി അധ്യാപകന് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്ക്ക് കയ്യും കണക്കുമില്ല. fbഗ്രൂപ്പുകളില് പോയി വേണ്ടാതെ വാചകം അടിച്ച്  മുഷിച്ചില് സമ്പാദിക്കലാണ് ഇദ്ദേഹത്തിന്റെ പ്രധാനപണി. അതുകൊണ്ട് പലരും ഈ "വാചകബാധ"യെ ഒഴിവാക്കിവരുന്നു. ആശുപത്രിയിലായിരുന്ന ഒരു കാരണവരെ ഫോണില് വിളിച്ച് നിരന്തരമായി ശല്യം ചെയ്തതിന്റെ ഫലമായി അദ്ദേഹം Unfriend and block ചെയ്തു

ഗ്രൂപ്പുകളില് അദ്ദേഹം അടികൊള്ളുന്നതിരക്കിനിടെ എനിക്ക് മെസേജിടും. ഞാനാകട്ടെ മറ്റൊന്നും നോക്കാതെ ഈ "വലിയ ബന്ധു"വിന്റെ വക്കാലത്തും പിടിക്കും. അഡ്മിന് രണ്ടിനേംകൂടി കയ്യോടെ പുറത്താക്കും. അങ്ങനെയെത്ര ഗ്രൂപ്പുകളില്!  തിരിച്ചിങ്ങോട്ട് വിഷമഘട്ടം വരുമ്പോള് അദ്ദേഹം വരും. പടക്കം പൊട്ടിക്കാന്... അങ്ങനെ അദ്ദേഹത്തെ unfriend ചെയ്ത് എഴുതിയ കവിതയാണ് കട്ടപ്പാര. (നാലുവരി) പക്ഷെ ആശാന്‍ വിട്ടില്ല. ഫോണിലൂടെ  പിടിമുറുക്കി.  സൌഹൃദാപേക്ഷയും ഇട്ടു. പിന്നെയും ചില അപസ്വരങ്ങള് കാതിലെത്തി. എന്നെക്കുറിച്ച് അപവാദങ്ങള് പ്രചരിപ്പിക്കുന്നതായി. .... ചില അലവലാതികളെ ഒക്കെ വലിയ ആള്ക്കാരാണെന്ന് പറഞ്ഞ് ആശാന് എന്നോട് സുഹൃത്ത് ആക്കാന് നിര്ദ്ദേശിച്ചു. സുഹൃത്താക്കിയപ്പോള് അതു പറഞ്ഞായി ആക്ഷേപം. അവരില് ചിലര് എന്നോട് വഴക്കിട്ട് പരാജിതരായി പ്രാകിപ്പിരിഞ്ഞുപോയി.

ഒരു സുദിനം അദ്ദേഹത്തിന്റെ എല്ലാ ഗ്രൂപ്പുകളില്നിന്നും എന്നെ പുറത്താക്കി. സൌഹൃദവും unfriend ചെയ്തു. ഈ രണ്ടുവരികള് എഴുതിയതിന്. അത് പിന്‍വലിച്ചില്ലെങ്കില് ജയില് ശിക്ഷ അനുഭവിക്കേണ്ടിവരും എന്നുവരെ അദ്ദേഹത്തിന്റെ സുഹൃത്ത് ഭീഷണിപ്പെടുത്തി. ഇല്ലെന്നു ഞാനും.  ഉടനെ ആ സുഹൃത്തില് നിന്ന് ചീത്തവാക്കുകള് വന്നു തുടങ്ങി. അപ്പോഴെ അയാളെ മാത്രം ഞാന് unfriend ചെയ്തു.

അതുകഴിഞ്ഞ് മെസ്സേജിലൂടെ ഉള്ള ശകാരം പതിവാക്കി നമ്മുടെ "വല്യേട്ടന് ബ്രദര്" ശകാരവര്ഷം അടങ്ങുന്ന പതിനഞ്ചോളം മെസ്സേജുകള് എനിക്കു ലഭിച്ചു. ഞാനൊന്നിനും ഒരു മറുപടിയും കൊടുത്തില്ല. മറ്റു പലര്ക്കും ഇദ്ദേഹത്തെ കുറിച്ച് പരാതിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അത് ഞാന് അദ്ദേഹത്തോട് സൂചിപ്പിച്ചു. ഉടനെ അവര്ക്കെല്ലാം നീട്ടിപ്പിടിച്ച് ശകാരം മെയില് ചെയ്ത ശേഷമേ ആശാന് ഉറങ്ങിയുള്ളു. അവര് രാവിലെ കണി കാണുന്നത് ശകാരം.  "എനിക്കിന്ന് -- ടെ വക നല്ല ശകാരം കിട്ടി". എനിക്കും കിട്ടി, എനിക്കും കിട്ടി, എനിക്കും കിട്ടി ... "തനിക്ക് കിട്ടീല്ലേ" എന്നും കുശലാന്വേഷണം.. ശകാരത്തിന്റെ ജനറല് ഫോം എല്ലാര്ക്കും  കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണെന്ന്.....  Ctrl C, Ctrl V ചെയ്ത് വിടുന്നവ  Ctrl Z ചെയ്യാന് ആവില്ല എന്ന് അധ്യാ'പക'ന് വിവരമില്ലാതെ പോയല്ലൊ.

ഇയ്യിടെ ഒരു സ്ത്രീയെപറ്റി മോശമായ കവിത എഴുതി അവരുടെ പേര് വെച്ച്  പ്രസിദ്ധീകരിച്ച സംഭവം ഉണ്ടായി. അതില് അവര് നിയമനടപടിക്ക് മുതിരും എന്നായപ്പോള് ഞാന് ഇദ്ദേഹവുമായി വിശദമായ ചര്ച്ച നടത്തി. തെറ്റു പറ്റിയതാണെന്ന് എന്നോട് സമ്മതിച്ചു. ക്ഷമ പറയണമെന്ന് ആവശ്യപ്പെട്ടതിന്റെ ഫലമായി അദ്ദേഹം രണ്ട് പേജ് നീളമുള്ള ഒരു പ്രസംഗം നടത്തി സ്വതസിദ്ധമായ very boran ശൈലിയില്. പുരാണ ക്വട്ടേഷനും വര്ണചിത്രങ്ങളുമൊക്കെ ചേര്ത്ത് ആഘോഷമായിട്ട്. അതിന്റെ ഇടയില് ക്ഷമാപ്രകടനവും ആര്ക്കും അത് ക്ഷമചോദിക്കലാണ് എന്ന് തോന്നാത്തവിധം ചടങ്ങു കഴിച്ചു. വളഞ്ഞു ചുറ്റി വേണ്ടേ  മൂക്കു പിടിക്കാന്. എത്രയധികം വളച്ചു ചുറ്റുന്നുവോ അത്രയും നല്ലത്.. നോക്കണേ വക്ര ബുദ്ധിയുടെ പോക്ക്.
Releted post in the main blog അധ്യാപകവധം INNER CIRCULAR Review

Thursday 18 July 2013

മലയാളി ഹൌസ്

ഒരു ക്ഷേത്രത്തില് ഉത്സവപരിപാടികളുടെ.ഇടയ്ക്കൊരു ദിവസം മതപ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട യുവസന്ന്യാസി ആത്മാവിന്റെ മോക്ഷത്തെ കുറിച്ച് സവിസ്തരം പ്രഭാഷണം ചെയ്തു.

ആഗ്രഹങ്ങളില് നിന്നുമാണ് മോക്ഷം നേടേണ്ടത് എന്ന് അദ്ദേഹം പറയുന്നത് കേട്ട കമ്മറ്റിക്കാര്   "ഇയാക്ക് ആഗ്രഹം ഉണ്ടോ എന്ന്  പരീക്ഷിക്കാനായി ദക്ഷിണ നല്കേണ്ടതില്ലെന്ന് വിചാരിച്ചു. വലിയ ഭവ്യതയും ബഹുമാനവും ഒക്കെ നടിച്ച് നല്ല വാക്കുകളില് സ്വാമിയെ യാത്രയാക്കി.

അങ്ങോട്ട് വലിയ കാറില് കൊണ്ടുവന്നെങ്കിലും തിരിച്ചുപോവാനൊരു ഓട്ടോപോലും ആരും വിളിച്ചു കൊടുത്തില്ല. സ്വാമിയാവട്ടെ പണവും കരുതിയിരുന്നില്ല. കമ്മറ്റിക്കാരുടെ ഭാഗത്തുനിന്നും പരിഗണന ഉണ്ടാവുമോ എന്ന് അദ്ദേഹം ഒരിക്കല് കൂടി നോക്കി. അവരദ്ദേഹത്തെ ഗൌനിക്കുന്നതേ ഉണ്ടായിരുന്നില്ല.

രണ്ടും കല്പിച്ച് സന്ന്യാസി നടന്നു. നാല്പതു കിലോമീറ്റര് ഇത്ര വലിയ ദൂരമല്ലെന്ന് ആത്മാവ് പറഞ്ഞു.. യാത്രാമധ്യേ അദ്ദേഹം വഴിയോരത്ത് നാട്ടിയ കല്ലുകളിലിരുന്നു വിശ്രമിച്ചു.  വഴി യാത്രക്കാരെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല് ആരും അദ്ദേഹത്തെ ശ്രദ്ധിച്ചില്ല.. ശ്രദ്ധിക്കാതിരിക്കാന് ശ്രദ്ധിക്കുംപോലെ അദ്ദേഹത്തിനു തോന്നി.

അദ്ദേഹം എഴുനേറ്റ് വീണ്ടും നടപ്പ് ആരംഭിച്ചു. നേരം ഇരുട്ടി.  നടക്കുംവഴി  മുമ്പേ നടന്നിരുന്ന ഒരു സ്ത്രീയുടെ ഒപ്പമെത്തി. അവര് അല്പദൂരം വര്ത്തമാനം പറഞ്ഞു നടന്നു. താന് സന്ന്യാസിയാണെന്ന് ആ സാധു വെളിപ്പെടുത്തിയില്ല. ഉള്ള വില എന്തിനുകളയണം എന്ന് തോന്നിയിട്ടാവാം. സാധാരണക്കാരനാവുമെന്നു കരുതി ആ സ്ത്രീ  സാറെന്നും ചേട്ടനെന്നുമൊക്കെ വിളിച്ചു.

വീട് ചോദിച്ചപ്പോള് കുറെ അകലെ ആണെന്നും വണ്ടിക്കൂലി ഇല്ലാത്തതിനാല് നടക്കുക ആണെന്നും പറഞ്ഞപ്പോള് ആ സ്ത്രീക്ക് സഹതാപം തോന്നി. തന്റെ വീട് അടുത്തുവെന്നും ചെന്നാല് ഭക്ഷണവും പണവും തരാമെന്നും അവര് സ്നേഹത്തോടെ പറഞ്ഞു നിര്ബന്ധിച്ചപ്പോള് അദ്ദേഹത്തിന് അത് നിരസിക്കാനായില്ല. ഭക്ഷണം ഇല്ലെങ്കിലും കുറച്ച് പണം കിട്ടിയാല് വേണ്ടില്ലെന്ന് തോന്നി.

ആ സ്ത്രീയുടെ വസതിയില് മാന്യ അതിഥിയായി അയാള് സ്വീകരിക്കപ്പെട്ടു. അവര് അദ്ദേഹത്തിനായി നല്ല ഭക്ഷണം തയ്യാറാക്കി കൊടുത്തു. പണം കിട്ടിയാല് പോവാം എന്നുണ്ടായിരുന്നു. പക്ഷെ പണം കൊടുത്ത് പറഞ്ഞു വിടാനായിരുന്നില്ല അവരുടെ ഭാവം. തന്നെയല്ല അദ്ദേഹത്തിനത് ചോദിക്കാനും പ്രയാസം....

ആ വീട്ടുകാരുടെ സ്നേഹവലയം ഭേദിച്ച് പുറത്തു പോവുക അസാധ്യമാണെന്ന് സ്വാമിക്ക് മനസ്സിലായി. മിണ്ടാതെ പോവുകയേ വഴിയുള്ളൂ. എന്നായപ്പോള് അങ്ങനെ തന്നെ ചെയ്തു. എന്തിനോ പുറത്തേയ്ക്ക് ഇറങ്ങി  എന്നിട്ട് ഒരൊറ്റയോട്ടം.....

ദൈവാധീനം പോലെ ഒരു ബൈക്കുകാരന് സ്വാമിയെ കണ്ടു... ആശ്രമത്തിലെത്തിച്ചു. ആ യാത്രയില് അവര് പരസ്പരം സംസാരിച്ചതേയില്ല.  താങ്ക്സ് പറയുന്നതിന് മുമ്പേ ബൈക്കുകാരന് സ്ഥലം വിട്ടു. "നീ ദൈവദൂതനാ നിനക്ക് നല്ലതുവരും." സ്വാമി അനുഗ്രഹിച്ചു.

പക്ഷെ ആ ദൈവദൂതന് ചെയ്തതോ. വെടിമരുന്നിന് തീ കൊളുത്തുക ആയിരുന്നു. "ഇന്നലെ രാത്രി നട്ടപ്പാതിരയ്ക്ക് ഇന്ന വീട്ടില് നിന്നും ഒരു മാന്യന് ഓടി രക്ഷപെട്ടു..." ഈ സംഭവത്തിന്റെ നിജസ്ഥിതി ആരും അന്വേഷിച്ചില്ല. ഇരുകൂട്ടരെപ്പറ്റിയും പൊടിപ്പുംതൊങ്ങലും വെച്ച് ഗോസ്സിപ്പുകള് പ്രചരിപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ ഏതോ പഴയ രസീത് കുറ്റിയുമായി ആശ്രമത്തില് ചെന്ന് സ്വാമിയോട് നല്ലതുക സംഭാവനയും വാങ്ങി!

മലയാളിയുടെ ഏറ്റവും ഇഷ്ടമുള്ള ഹോബിയാണ് ഗോസ്സിപ്പും കൂടെ നിന്ന് പാര പണിയലുമൊക്കെ.. ഈ വിവരം നന്നായി അറിയാവുന്ന വ്യക്തിയാണ് മലയാളി ഹൌസിന്റെ സംവിധായകന്.നല്ല അറിവുള്ള ഒരു സന്ന്യാസി ഒരിക്കല് ഒരു നേരമ്പോക്കിന് ഒരു ബീഡി വലിച്ചു എന്ന് സങ്കല്പിക്കുക. കേരളത്തില് അതെങ്ങാനും ഏതെങ്കിലും ഹിന്ദുക്കള് കണ്ടാല് അയാളുടെ തല തല്ലിപ്പൊളിക്കും. വടക്കേ ഇന്ത്യയിലായാലൊരു കുഴപ്പവുമില്ല. സ്വകാര്യതയില് തലയിടാന് മാത്രം മലയാളികളേപ്പോലെ സംസ്കാരശൂന്യരല്ല പരദേശികള്.

ശമ്പളം തരുന്ന മാനേജ്മെന്റിനോട് എത്രമാത്രം കൂറുള്ള വ്യക്തിയാണ് രാഹുല് ഈശ്വര് എന്നാണ് ഞാന് മനസ്സിലാക്കുന്നത്. നെഗറ്റീവ് ആരാധകരെ സൃഷ്ടിക്കാനുള്ള രാഹുലിന്റെ സാഹസം ഞാനും സമ്മതിക്കുന്നു. ഇതിനകത്ത് ഈ ചീത്ത വിളിക്കുന്നവരിലധികവും അടുത്ത ഷോ കാണാന് അക്ഷമയോടെ കാത്തിരിക്കുകയല്ലേ? ഏങ്?.

So all the best. ;)

Monday 15 July 2013

അധികപ്രസംഗി



"അതേടാ ഞാനധികപ്രസംഗി തന്നെയാ... എന്റെ അധികപ്രസംഗം കേട്ടവരൊക്കെ ഇപ്പൊ വല്യ വല്യ സ്ഥാനത്ത് ഇരുന്ന് ശമ്പളം എണ്ണി മേടിക്കണ്ട്. മ്മടെ കുഞ്ഞൂഞ്ഞിനെ ഞാന് പഠി്പ്പിച്ചതാ.. അതും പറഞ്ഞ് ഞാനവനെ കാണാനൊന്നും പോവില്ല. മുഖ്യമന്ത്രിയല്ല പ്രധാന മന്ത്രി ആയാലും വേണ്ടാത്ത ശിപാര്ശയ്ക്ക് ഞാനില്ല. അതവനും അറിയാം. അറിവുള്ളവരായാലിത്തിരി അധികപ്രസംഗി ആയാലെന്താ? അതു നല്ലതല്ലയോടാ? അത് കേട്ടെങ്കിലും നിനക്കൊക്കെ ഇത്തിരി വിവരം വയ്ക്കട്ടെ....."

ശിഖാമണി മാഷിന്റെ പ്രസംഗം തുടങ്ങിയതേ ഉള്ളൂ. കത്തി പ്രസംഗം അങ്ങനെ കത്തിക്കയറും. അടുത്തിരിക്കുന്ന ആളിന്റെ സാക്ഷാല് കത്തി പുറത്ത് വരുന്നത് വരെ അത് തുടരും... ഇടവേളപ്പരസ്യങ്ങളില്ലാത്ത മെഗാ സീരിയല് പോലെ...

ഒരിക്കല് ഈ വിദ്വാന് ഒരു ബസ്സിന് കൈ കാണിച്ചു. അത് നിര്ത്താതെ പോയി. അടുത്ത ബസ്സിനു കൈകാണിച്ചിട്ട് അതും നിര്ത്തിയില്ല. മൂന്നാമത്തേ ബസ്സിനു കൈകാണിച്ചത് വഴിയിലേയ്ക്ക് കയറിനിന്ന് അത് തടയുന്ന രീതിയിലായിരുന്നു. കാലന് കുട നീട്ടി വീശിക്കൊണ്ടുള്ള പരാക്രമം. ഭാഗ്യം ഡ്രൈവര് സഡന് ചവിട്ടി നിര്ത്തി. ഇല്ലായിരുന്നെങ്കില് ദുരന്തം ഉണ്ടായേനെ.

ബസ്സ് നിര്ത്തി എന്നു കണ്ടപ്പൊ അതിനുള്ളില് കയറാനായിരുന്നില്ല മാഷിന്റെ ഭാവം. ബോര്ഡ് വായിക്കാനുള്ള വട്ടം കൂട്ടലായിരുന്നു. കുട കക്ഷത്തില് വയ്ക്കുന്നു...... ബാഗ് തുറക്കുന്നു....... കണ്ണട എടുക്കുന്നു..... അത് തുടച്ച് വയ്ക്കുന്നു.... അത് കണ്ട് തിരക്കുള്ള യാത്രക്കാര്ക്ക് പോലും നേരമ്പോക്ക് തോന്നി. ആരോ ചോദിച്ചു. "അപ്പച്ചന് എവിടെ പോകാനാ..."

"ഈ ബസ്സ് എങ്ങടാ പോണെ?"

"അപ്പച്ചന് എവിടെയാ പോണ്ടെ?"

"എന്റെ കാര്യം എന്തിനാ നിങ്ങള് അന്വേഷിക്കണത്? ഞാനൊരു സ്വകാര്യ വ്യക്തിയാണ്. ഇപ്പോള് അറ്റ് ദ മൊമന്റ് ഓഫ് സ്പീക്കിങ് സമയം ലവന് ഥേര്ടി,,, ഇതു വരെ നിങ്ങളുടെ പാസഞ്ചറായിട്ടില്ല. കസ്റ്റമറായിട്ടില്ല... വാഹനം പൊതുസേവനാര്ഥം ഉള്ളതാണ് സോ.. എന്റെ അന്വേഷത്തിന് മറുപടി പറയൂ. ഈ വണ്ടി എങ്ങോട്ടുള്ളതാ.."

"യാത്രക്കാരില് ചിലര് നല്ല വര്ത്തമാനം പറഞ്ഞു."

"ഈ ജാതി സംസ്കാരശൂന്യരായ ആള്ക്കാരാണോ ഈ വാഹനത്തിലുള്ളത്. എങ്കില് ഞാനിതില് യാത്ര ചെയ്യാനില്ല."

"പിന്നെ കൈകാണിച്ച് നിര്ത്ത്യേന്തിനാ.."

"ഓടിപ്പോണ വണ്ടീടെ ബോര്ഡ് വായ്ക്കാന് കുറച്ച് പ്രയാസാണേ.. നിര്ത്ത്യാത് വായിക്കാനൊരു മിനിറ്റേ വേണ്ടൂ. നിങ്ങടെ ഒരു മിനിറ്റല്ലേ ഞാനെടുത്തൊള്ളൂ. പകരം എന്റെ എത്ര സമയം നിങ്ങള് എടുക്കുന്നു. ഇതില് കൂടുതല് സമയം നിങ്ങള്ക്കായി ചെലവഴിക്കാന് എനിക്കില്ല. വണ്ടി എടുത്തോണ്ട് പോ. എനിക്ക് അടുത്ത വണ്ടിക്ക് കൈ കാണിക്കാനുള്ളതാ..."

Wednesday 3 July 2013

My Latest quotes



"ഫേസ്ബുക്ക് സമൂഹത്തിന്റെ കണ്ണാടി എന്നല്ലേ മഹാകവി പറഞ്ഞിട്ടുള്ളത്?
....ഏതു കവിയെന്നെടു ചോദിക്കരുത്. മഹാന്മാർ ആത്മപ്രശംസ ചെയ്യില്ല."


'ഹരിവരാസനം'

-----------------

അഭിനവാഗതം ലോകസമ്മതം
പ്രണയകാതരം വിശ്വവ്യാപകം
ബഹുജനാവഹം ജീവിതാപഹം
വദനപുസ്തകം സമൂഹദര്‍പ്പണം!


-------------------------

അനാഥപ്രേതങ്ങളാമനോണിമസ് കമന്റുകള്‍

-----------------------------

God remains himself not shown.
One must listen to the internal world which is unseen.
one who work with dedication should not bother about making illusion.
This illusory world of fantasy can burst out at any time.

------------------------------------------

Does the science need human approbation?
(A well known person known as scientist unfriended and blocked me after having asked the above question. He is standardizing religion using Science)

------------------------------------------------

Tuesday 2 July 2013

പി. പി. പി. (രണ്ടാം ഭാഗം)

അസമയത്താണ് ചാറ്റ് ബോക്സിലൊരു ഹായ് വന്നത്.
നോക്കിയപ്പോളൊരു പെണ് പ്രൊഫൈല്.
നേരം നട്ടപ്പാതിരാ..

ഏതവനാ സൂക്കേട്....
ഒരു ചോദ്യ ചിഹ്നം മാത്രം ടൈപ്പി.
"സാറൊറങ്ങീല്ലേ.".

അതു ശരി കിന്നരിക്കാന് വന്നിരിക്യാ....
"എനിക്ക് മനസ്സിലായില്ല."
"ഞാന് സാറിന്റെ ഒരു  ഫാനാ.. പേര്...XeuZeY"
"എന്താ കാര്യം?"

X- "അങ്ങനെ വിശേഷിച്ചൊന്നുമില്ല, ചുമ്മാ ചാറ്റാന്നു വിചാരിച്ചു"

V- "അതിന് നമ്മള് തമ്മില് പരിചയമില്ലല്ലൊ"

X- "അതിനല്ലേ ഫേസ് ബുക്ക്, എനിക്ക് സാറിനെ നല്ല പരിചയാ.."

X-  "എന്നെ അറിയാനെന്താ പ്രയാസം പ്രൊഫൈലില് നോക്കാല്ലൊ."

V- "മേഡം എന്തു ചെയ്യുന്നു."

X- "അയ്യൊ എന്നെ പേരു വിളിച്ചാമതി. സ്റ്റുഡന്റാ..22 yrs only..."

V- "എന്താ ഈ സമയം ചാറ്റ് ചെയ്യാമെന്ന് വിചാരിച്ചത്?"

X- "ഹ.ഹ.ഹ..."

V- "എന്താണീ ചിരിയുടെ അര്ഥം?"

X- "സാറെന്തൊരു മണ്ടനാ..."

V- "അതെ മണ്ടനാ.. അതല്ലേ ചോദിച്ചത്."

X- "ഈ സമയത്ത് വിളിച്ചാല് സാറെന്നെ ഒരിക്കലും മറക്കില്ലല്ലൊ."

V- "ബുദ്ധിമതി തന്നെ.."

V- "അപ്പൊ ഇതാണോ സ്ഥിരം പരിപാടി?"

X- "അയ്യൊ.. അങ്ങനെയൊന്നും വിചാരിക്കല്ലേ.. ഞാനൊരു നമ്പരിട്ടതല്ലേ."

V- "എന്താ ഇതുവരെ ഉറങ്ങാതെ ഇരുന്ന് പഠിക്കുക ആയിരുന്നോ."

ഉത്തരം വരാന് വൈകുന്നു....
മൂന്ന് നാലു മിനിറ്റുകള് കഴിഞ്ഞ്


X-"സാര്..ഇതാണ് എന്റെ വീട്..ഞാനും അപ്പനും അമ്മയും. ആണ് ഈ ചിത്രത്തില്.."

എനിക്ക് സഹതാപം തോന്നി. പാവപ്പെട്ട കുടുംബം. അപ്പനെ കണ്ടാലൊരു മുഴുകുടിയനാണെന്ന് പറയാതെ അറിയാം. ഒട്ടും ജാഡയില്ലാത്ത തുറന്ന മനസ്സുകാരിയായ ഒരുവള്...കാണാനും കൊള്ളാം. ഒരു പക്ഷേ ഇത് വേറെ വല്ലോരുടെയും ചിത്രമാവുമോ... എന്നും സംശയിക്കാതിരുന്നില്ല. എന്തെഴുതണമെന്നറിയാതെയായി.

V-"ശരി.XeuZeY പരിചയപ്പെട്ടതില് സന്തോഷം."

X-"സാറിന് ബോറടിച്ചോ.."

V- "വീടൊക്കെ കണ്ടിട്ട് ഒരു പ്രയാസം തോന്നി"

X- "ഇതെങ്ങനെയുണ്ട്... എന്റെ റൂം ആണിത്.."

അത്ഭുതം തോന്നി. ബുക്ക് ഷെല്ഫ് കംപ്യൂട്ടര് ടേബിള് ഇരിക്കാനൊരു പ്ലാസ്റ്റിക് സ്ടൂള്.. ഇത്രയും ഉള്ള ചെറിയ മുറി.

V- "പഠനമുറി അടിപൊളിയാണല്ലൊ."

X- "എന്റെ ബഡ് റൂമും ഇതുതന്നെയാണ്."

V- "o.k. u r so frank.."

X- "ah.ha.ha..h."

V- "ഞാനൊരിക്കല് വരട്ടേ അങ്ങോട്ട്.."

X- "സാറിന്റെ വീട്ടീന്ന് വെറും നാലു കി.മീറ്റര് ദൂരമേ ഉള്ളൂ.."
അവര് കൃത്യമായ ലൊക്കേഷന് പറഞ്ഞു തന്നപ്പോ..എനിക്ക് പരിചയമുള്ള ഏരിയ ആണവിടം. അവിടെ അവര് വന്നു താമസക്കാരാണ്. വാടകയ്ക്ക്... പക്ഷെ എനിക്ക് അവിടെ പോവാനാവില്ല. ആ പ്രദേശത്തുള്ളവരെല്ലാവരും അറിയുന്നവര്. അല്ല പോയിട്ടെന്തിനാ... വെറുതെ ദുഷ്പേരുണ്ടാക്കാന്... എങ്കിലും ഒരാളെ പരിചയപ്പെടാനായത് വലിയ കാര്യം. എന്നാലും അവളുടെ അതിസാമര്ഥ്യത്തെ അഭിനന്ദിക്കായില്ല. ഞാന് അവരെ y r over-smart എന്ന് കുറ്റപ്പെടുത്തി. അതവള് അഭിനന്ദനമായി തെറ്റിദ്ധരിച്ചു. പിന്നെ ഞാനൊരക്ഷരം മിണ്ടിയില്ല. അല്പസമയത്തെ മൌനം. തുടര്ന്ന് ഗുഡ് നൈറ്റ് അടിച്ചു. "ok c u bye" എന്ന് അവളും.
പിറ്റെ ദിവസം രാവിലെ ബൈക്കില് ഞാനാ പ്രദേശത്തു കൂടി പോയപ്പോള് വിചാരിച്ചതുപോലെ തേടിയവള്ളി കാലില് ചുറ്റി...നല്ലൊരു ചിരിയോടെ ഞാന് സ്വാഗതം ചെയ്യപ്പെട്ടു. അപ്പനും അമ്മയും പണിക്കു പോയ സമയം. അവള് മാത്രം..

മുഖവശത്ത് കര്ത്താവിന്റെ ചിത്രം. താഴെ മെഴുകുതിരി. സാറ് വരൂ.. എനിക്ക് ഒഴിഞ്ഞു മാറാനായില്ല. ആ വീടിന് ഒരു വരാന്ത, അടുക്കള രണ്ട് മുറി ഒരു ചായ്പ് ഇത്രയേ ഉള്ളൂ.. കുടിക്കാനൊന്നും എടുക്കരുതെന്ന് ഞാന് ആദ്യമേ പറഞ്ഞു.. അതിന് അവള് ഒരു താങ്ക്സ് ഇങ്ങോട്ടു പറഞ്ഞു. അതെനിക്ക് ഇഷ്ടപ്പെട്ടു. ഞാന് ചോദിച്ചു, എന്നെ ഇങ്ങനെ എന്റര്ടെയിന് ചെയ്യുന്നത് താങ്കള്ക്ക് ഒരു റിമാര്ക്ക് ആവില്ലേ... ഒരിക്കലുമില്ല. എന്നായിരുന്നു അവളുടെ മറുപടി. സാറിനെപ്പോലുള്ളവരെ എല്ലാര്ക്കും അറിഞ്ഞുകൂടേ... ഇനി സാറിന് വല്ല റിമാര്ക്കും ഉണ്ടാകുമോ എന്ന പേടി ഉണ്ടെങ്കില് വിട്ടോളൂ... ഞാനായിട്ടൊരു റിമാര്ക്ക് വേണ്ട.. ആ മറുപടിയും എനിക്ക് ഇഷ്ടമായി. ഇലയ്ക്ക് പേടിയില്ലെങ്കില് മുള്ളിന് എന്തു പേടിക്കാന് എന്ന് ഞാന് കരുതി. എങ്കിലും ഞാന് ഒട്ടിപ്പിടിച്ചു നില്ക്കാന് നോക്കാതെ വിട്ടു പോന്നു.

മനസ്സ് എന്നോട് മന്ത്രിച്ചു. മുള്ള് ഇലയില് വീണാലും ഇല മുള്ളില് വീണാലും മുള്ളിനേ കേടുവരൂ...
(തുടരും.)

Wednesday 26 June 2013

Noted F.b. Posts


My Most Shared Document.
------------------------------------------------------------------
Most Commented post.

ഇന്ന് രാവിലെ കുറെ ആശയങ്ങള്‍ എഴുതാന്‍ തോന്നി. പക്ഷെ നേരം എഴുതാന്‍ കിട്ടിയില്ല. ഒരു അമ്പലത്തില്‍ പോകേണ്ടതുണ്ടായിരുന്നു. ചൂഷണം ചെയ്യാന്‍. ഇപ്പോള്‍ അത് കഴിഞ്ഞു വന്നതേയുള്ളൂ. നട്ടുച്ച ആയി. തലയ്ക്കു ഒരു വെളിവും ഇല്ല. വല്ലതും കഴിക്കണം വല്ലടത്തും കിടക്കണം. ഉണര്‍ന്നാലെ വെളിപാട് ഉണ്ടാകൂ. അപ്പോഴേക്കും പോവാറാകും. വൈകുന്നേരത്തെ ചൂഷണത്തിന്.

എന്നേ വിളിച്ചപ്പോഴേ ഞാന്‍ പറഞ്ഞതാ. എനിക്ക് ബ്രഹ്മജ്ഞാനം ലഭിച്ചിട്ടില്ല എന്നും അത് കൊണ്ട് ഞാന്‍ ബ്രാഹ്മണന്‍ ആയിട്ടില്ല എന്നും ഒക്കെ. അത് ഇല്ലാതെ ഇരിക്കുക ആണ് ഭേദം എന്ന് എനിക്ക് തോന്നുന്നു. അതുള്ളവര്‍ ഇപ്പോള്‍ ധാരാളം ഉണ്ടായി എന്ന് കേട്ടു. അവര്‍ വരട്ടെ. എനിക്ക് ചൂഷണം ചെയ്തുമടുത്തു

See comments

Thursday 20 June 2013

ഭക്തജനാധിപത്യം

ശാന്തിവിചാരം ബ്ലോഗില് പോലും ഞാന് ക്ഷേത്ര വിഷയങ്ങള് വളരെ കുറഞ്ഞ അളവിലേ എഴുതാറുള്ളൂ. കാരണം എന്തെന്നാല് ഒരു വിഷയം എഴുതണമെങ്കില് ആ വിഷയത്തില് ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്രകാര്യങ്ങള് അധികവും ഓര്ക്കാന് പോലും സുഖം ഇല്ലാത്തവയാണ്. ദൈവത്തിന്റെ സ്വന്തം നരകം എന്ന പേരിലൂടെ ഞാനുദ്ദേശിച്ചതും ക്ഷേത്രങ്ങളെയാണ്. ഇതാ ഒരു നിത്യസംഭവത്തിന്റെ നാടകീയ ആവിഷ്കാരം. പോരായ്മകളുണ്ടാവും സദയം ക്ഷമിക്കുക.


രംഗം ഒന്ന്
സമയം രാവിലെ 6.30. സ്ഥലം ഒരു ക്ഷേത്രത്തിലെ ദേവസ്വം ഓഫീസ്. ശ്രീകാര്യക്കാരനും ഒരു ഭക്തജനവുമായുള്ള സംഭാഷണം. ഭക്തജനം രസീതെഴുതാനും എണ്ണ കര്പ്പൂരം തുടങ്ങിയവ വാങ്ങാനുമായി കൌണ്ടറിലെത്തി. ശ്രീകാര്യക്കാരനങ്ങനെ പുഞ്ചിരിതൂകി കടാക്ഷി്ച്ചിരുന്നു.

ഭക്ത-  ഒരു ദിവസത്തെ പൂജ....

ശ്രീകാ- എന്നത്തേയ്ക്കാ..

ഭക്ത- ഇന്ന് ചെയ്യാനാ...

ശ്രീകാ- ആരുടെ പേരിലാ..

ഭക്ത- എന്റെ പേരിത്തന്ന്യാ..

ശ്രീകാ... വേറെ എന്തുവാ ചേച്ചീ...

ഭക്ത- എത്രയാ...

ശ്രീകാ- അഞ്ഞൂറ് രൂപ.

ഭക്ത- ഹും.

ശ്രീകാ- വേറെ പുഷ്പാഞ്ജലിയോ.. എണ്ണയോ കര്പ്പൂരോ സാമ്പ്രാണീയൊ...

ഭക്ത- (പേഴ്സ് നോക്കിക്കൊണ്ട്) വേറെ ഇപ്പോന്നും ഇല്ല.

ശ്രീകാ- കാശില്ലേ പിന്നെത്തന്നാലും മതി..

ഭക്ത- തിരുമേനിക്ക് ദക്ഷിണ കൊടുക്കാനുള്ളതും കൂടിയേ എടുത്തൊള്ളൂ.


ശ്രീകാ- (ഗൌരവത്തില്) അതെത്രയാ..

ഭക്ത- നൂറേലും കൊടുക്കണ്ടേ..(ചിരി)

ശ്രീകാ- ഹോ. എന്തിന്? ഇതൊക്കെ അവന്മാരുടെ ഡ്യൂട്ടിയാ.. പത്തു തന്നെ കൂടുതലാണെന്നേ
ഞാന് പറയൂ. ചേച്ചിയൊക്കെ ആകുമ്പം ദേ ഇതുപോലെ ഒന്നു ചിരിച്ചു കാണിച്ചാ മതി.ആ കാശ് കയ്യിലിരിക്കും.

ഭക്ത-  നമ്മടെ തിരുമേനിയാണോ?

ശ്രീകാ- അയള് പോയി. ഇതൊരു പകരക്കാരനാ. അര വട്ടുകേസാ.. ഹ ഹ ഹ..

അവരുടെ സംഭാഷണം നീണ്ടു. ആ സമയം വേറെ ആളുകള് അവിടെ ഇല്ല.

രംഗം രണ്ട്
 സമയം ഏഴുമണി.ക്ഷേത്രത്തിനുള്ളില് ശാന്തിക്കാരന് ഗണപതി ഹോമം കഴിഞ്ഞു പുറത്തെ നടകളിലെ അഭിഷേകത്തിനായി പുറപ്പെടുന്നു. പ്രസ്തുത ഭക്ത രസീത് നടയില് വെച്ചു തൊഴുതു വലത്തു വെയ്ക്കുന്നു. പത്തു മിനിറ്റിനുള്ളില് ശാന്തിക്കാരന് തിരിച്ചെത്തുമ്പോള് ഭക്ത പ്രസാദത്തിന് കാത്തു നില്ക്കുന്നു.

ഭക്ത- ഇന്നത്തെ പൂജ ഞങ്ങടെയാണ..

തിരു- അത് എന്നിട്ട് ഇപ്പഴാണോ പറയുന്നെ...

ഭക്ത- (ചിരി)..പൂജ കഴിഞ്ഞോ?

തിരു- നേദ്യം അരിയിട്ടു തിള പകുതിയായി. ഇനിയെങ്ങനെ?

ഭക്ത- ഉച്ചപ്പൂജ കഴിയുമ്പഴത്തേന് കിട്ടിയാ മതി. പതിനൊന്ന് വരെ സമയമില്ലേ?

തിരു-ഗണപതി ഹോമം കഴിഞ്ഞു.

ഭക്ത- അത് സാരമില്ല ഇന്നെന്റെ പിറന്നാളാ..തിരുമേനി ചെയ്താല് മതി.

തിരു- അരമുക്കാല് മണിക്കൂറായല്ലൊ നിങ്ങള് വന്നിട്ട് ഒരു പത്തു മിനിറ്റ് മുമ്പേ എങ്കിലും വിവരം അറിഞ്ഞിരുന്നെങ്കില് ഇന്ന് എല്ലാം ശരിയാക്കാമായിരുന്നു.ഇതിനകത്ത് വന്നിട്ടും ഒന്നും മിണ്ടാതെ രസീത് പടിയില് എണ്ണയുടെയും സാമ്പ്രാണിയുടെയും അടിയില് കാണാത്ത വിധം വെച്ചു.

ഭക്ത- (മൌനം - മനസ്സില് പിറുപിറുത്തു) ഇയാളൊരു മൊശടന് തന്നെ... ചുമ്മാതല്ല മാനേജര് പറഞ്ഞത് ദക്ഷിണ കൊടുക്കണ്ടന്ന്..ചിരി കൊടുത്താല് മതിയെന്നും മാനേജര് പറഞ്ഞു. അതും ഇയാള് അര്ഹിക്കുന്നില്ല. നല്ല തെറിയാണ് ഇവനോടൊക്കെ പറയണ്ടത്.

തിരു- (അവരോട് സംസാരിക്കാന് താല്പര്യമില്ലാതെ ജോലികളില് വ്യാപൃതനാവുന്നു.)

ഭക്ത- (അറ്റ കൈ എന്ന നിലയില് ദയനീയമായ സ്വരത്തില്) തിരുമേനീ....

തിരു-  ഗൌരവത്തില് നോക്കുന്നു.

ഭക്ത- (ചിരിച്ചുകൊണ്ട് ഒരു കുത്തല് പോലെ) എല്ലാം തിരുമേനീടെ ഇശ്ടം പോലെ ചെയ്യ്.

തിരു- (മുഖം വളിക്കാന് തുടങ്ങുന്നു.അപ്പോള് അവരുടെ അടുത്ത എക്സ്പ്രഷന്. ഒരു കണ്ണ് മാത്രമായി നിമിഷാര്ധത്തില് അടഞ്ഞതുപോലെ.)

ഭക്ത- എന്തായാലും ഞാന് ഉച്ചപ്പൂജ ആകുമ്പൊഴേക്കും വരാം. ദക്ഷിണ അപ്പോ ചെയ്യാം.

തിരു- ഉം.

രംഗം മൂന്ന് സമയം പതിനൊന്നര- ഉച്ചപ്പൂജ കഴിഞ്ഞ്

ദക്ഷിണപ്രലോഭനം കൊണ്ടോ സൈറ്റടി പ്രലോഭനം കൊണ്ടോ നാലഞ്ചുകൂട്ടം പ്രസാദങ്ങള് - ഗണപതിഹോമം, കടുംപായസം, വെള്ളനേദ്യം, പാല്പായസം, തൊടാനുള്ള ഇലയില് പ്രസാദം എന്നിവ- ശാന്തിക്കാരന് പൊതിഞ്ഞു കെട്ടി കാരി ബാഗിലാക്കി മാന്യമായി അവര്ക്കു നല്കി.
അവര് അതു സ്വീകരിക്കാനും പേഴ്സ് എടുക്കാനും മറ്റുമായി അമാന്തിക്കുന്നത് കണ്ട് ശാന്തിക്കാരന് പുറത്തെ നടകള് അടയ്ക്കാനായി തിടുക്കത്തില് പോയി.

ഭക്ത  ഒരു പതിനഞ്ചു രൂപ നടയില് വെച്ചു. ഈ മാന്യത ആദ്യം കാണിച്ചിരുന്നെങ്കില് ഇതിലും എത്രയധികം  ഞാനവന്റെ കയ്യിലോട്ട് വെച്ചു കൊടുത്തേനേ എന്ന് മനസാ പറഞ്ഞുകൊണ്ട് പുറത്തിറങ്ങി. ശാന്തിക്കാരനോട് കിളിനാദത്തില് ഇങ്ങനെ മൊഴിഞ്ഞു.

ഭക്ത - ദക്ഷിണ ഞാനാ പടിയില് വെച്ചിട്ടൊണ്ടേ..

തിരു- ശരിശരി..(മനസാ എന്റെ അനുഗ്രഹം എപ്പൊഴേ ഞാന് നിന്റെ തലയില് വെച്ചു!)

ശാന്തിക്കാരന് വരുമ്പോള് കാണുന്നത് എണ്ണക്കുപ്പികള് സാമ്പ്രാണി എന്നിവ റിട്ടേണ് അടിക്കാനായി വന്ന ശ്രീകാര്യക്കാരനെയാണ്. അയാളുടെ മുഖത്തുമുണ്ട് സൂപ്പര് ചിരി.. എന്തൊരു ബഹുമാനം എന്തൊരു സ്നേഹം. തൃപ്പടിയില് നോക്കുമ്പോള് അവിടെ ഒരു രൂപയുടെ തുട്ടു പോലും ഇല്ലായിരുന്നു താനും.

Thursday 6 June 2013

മംഗ്ലീഷിനെതിരെ കൊടകര ജാനു

Oru vaakku aavaam.
oru vari aavaam.
moonnu vari paramaavathi.
അതിലധികം മംഗ്ലീഷ് ടൈപ്പ്ന്നവര്‍ക്ക് മംഗ്ലീഷില്‍ നീട്ടിപ്പിടിച്ച് അഞ്ചു പേജ് മെസേജില്‍ ശകാരിക്കണം. എന്നാലെ പഠിക്കൂ... ഇതാ ഇങ്ങനെ.

 lkjadsf lkjlkeeeeeee j llkjsadflkj ASL;eeeeKJ ;KLJQWED EDFLKJ LKJeeeeeeeeeeee WE WEL;KJ LKJ eeeeeeeeL;KJF KJWDF;LKJ DF eeeeeeee;LKJ EFPOIWEF LKJ eeeeee ;LKJSDF L;KJ;LKJ L;KJ L;KJ EROP[I[ [POeeeeeeI;LK DFLKJl;kj dflkj dsf lkj dflkjs df ;lkj df ereoiujpoiupoiuooooooooooo dlkjl;kj; kljsdfl;kjdsf000000000000 l;kjdsfdsf %%%%%%%%%%%%%%%%% jsdlfdsflkj eeeeeeeeeee lkjs;dfasdf;lkj343$%%%%d l;kdjsf =--+_)

മംഗ്ലീഷിന്റെ ഏറ്റവും വലിയ കുഴപ്പം അത് ശീലം ആക്കിയാൽ നാം സാരമായി ഹൃദിസ്ഥം ആക്കിയിട്ടുള്ള spelling ...  notion ആകെ തകരാറിലാവും എന്നതാണ്.

 Comments 
Madhu Knmadhu രാവിലെ ഒരു മംഗ്ലീഷ് കാരൻ എന്റെ 1 മണിക്കൂർ കളഞ്ഞതിന്റെ അവശതയിലിരിക്കുവാ ഞാൻ. വിട്ടു എന്നാ വാക്കിനു VITTU എന്ന് കക്ഷിയും വിറ്റു എന്ന് ഞാനും..പോരെ പൂരം.!

Vasu Diri ഇവിടങ്ങളില്‍ (kottayam slang) സാധാരണ ചോദിക്കാറുള്ള ചോദ്യം ആണ്. "എന്നാ പറ്റി" എന്നത് .. ഇത് മംഗ്ലീഷില്‍ " enna patti" ആക്കിയാല്‍ സമാധാനം പറയേണ്ടി വരും.

---------------------------------------------------------------------------------------------------
    ഒരു സംസ്കൃത ആചാര്യൻ ലളിതാസഹസ്രനാമം എഴുതിയത് ഇങ്ങനെ ആയിരുന്നു.
    മാണിക്യ മാം കൊടകര ജാനു'സ് തന വിരാജിതായൈ നമ:
    അങ്ങനെ കൊടകര ജാനു ഇപ്പോൾ ലളിതാ സഹസ്ര നാമം ജപിക്കുന്നവര്ക്ക് സുപരിചിത ആയി. 
    ----------------------------------------------------------------------------------------------------
SMS manglish... മൊബൈൽ ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ചെറുപ്പക്കാരുടെ കളികളധികവും SMS വഴിയാണ്. teen agers. അധികവും. . വിളിച്ചാൽ ഫോണ് റിംഗ് ചെയ്യുന്നത് ശല്യമാവും. അല്ലെങ്കിൽ വീട്ടുകാർ തിരക്കും. മേസേജ് ആണ് സുരക്ഷിതം. ബൈക്ക് അപകടത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഒരുവൻ ഗേൾ ഫ്രണ്ടിന് SMS അയച്ചു.
  • ente bike marinjedee...
  • enna patti parikku
  • BHOO....THlkjadsf lkjleeeeeee ... patti ninte APPAN
  • sho.. athalla!  parikku vallom pattiyo
  • illedee athinu maathram onnum patteelledee   Eddee  ----;eeee mole... ninte okke KJ ;KLJQWED EDFLKJ LKJeeeeeeeeeeeede kuzhappam aadee WE WEL;KJ LKJ eeeeeeeeL;KJF KJWDF;LKJ DF eeeeeeee bhoooooooo 

.

Wednesday 22 May 2013

Old Poems

Think like cat
Run like rat
Wing like bat
Win like you.
--------------------------------------------------
ഓണമിങ്ങെത്തിത്തമിഴ്നാട്ടില്‍നിന്നു പൂക്കളും!
കാണണം നിരത്തുകള്‍ നിറയെ പ്പച്ചക്കറി-
സ്റ്റാളുകള്‍ മാവേലി സ്റ്റോര്‍ നിറയും ജനങ്ങളും
നേരമില്ലാര്‍ക്കും വീട്ടിലൊരുമിച്ചിരിക്കുവാന്‍.

ദേ വരുന്നതാ പുള്ളിപ്പുലികള്‍ കൂട്ടത്തോടെ
ഓണമുണ്ണുവാനായിക്കാണവും പിരിച്ചതാ. ..
കാണമില്ല വില്‍ക്കുവാനെങ്കിലും കുറച്ചുള്ള
നാണമെന്നതും കൂടി വില്‍ക്കിലും തികഞ്ഞിടാ.

ഓണമുണ്ണുവാന്‍ പൊന്നിന്‍ വിലയാണെല്ലാത്തിനും.
വാണിജ്യം പുരോഗതി കൃഷി തന്നധോഗതി.
സായിപ്പിന്‍ വേഷം കെട്ടി നടക്കാന്‍ പഠിക്കുന്ന
കേരളത്തിനിന്നോണം കേവലം ശ്രദ്ധാദിനം.

-------------------------------------

ആരു പറഞ്ഞു എന്നതിനേക്കാള്‍
എന്തു പറഞ്ഞു എന്നത് നോക്കുക
എന്തു പറഞ്ഞു എന്നതിനേക്കാള്‍
എന്തുദ്ദേശിച്ചെന്നതു നോക്കുക!

---------------------------------------
എന്റെ അപേക്ഷ

ഇഷ്ടന്മാരോടടുക്കുന്നതു സുഖം
ശിഷ്ടന്മാരീന്നകലുന്നതും സുഖം
രണ്ടാമത്തേതറിഞ്ഞു മടുക്കവേ
ആദ്യത്തേതിനപേക്ഷ തരുന്നിതാ.
----------------------------------


ബ്രാഹ്മണ പാവകളെ ആവശ്യമുണ്ട്!
---------------------------------------
സൂത്രധാരന്‍ ചരട് വലിക്കാന്‍;
യന്ത്രപ്പാവകള്‍ ആടാനും.
അമ്പലത്തില്‍ സൂത്രധാരന്മാര്‍
ഭക്തന്മാരും ഭരണക്കാരും
നാട്ടുകാരും സഹപ്രവര്‍ത്തകരും
എല്ലാം ഭയങ്കരസൂത്രക്കാര്‍ !

ഒരു പാവക്ക് ഒരു ചരടെയുള്ളൂ .
ശാന്തിക്കാരനെ വലിക്കാനോ?
അസംഖ്യം കാണാച്ചരടുകള്‍.
പാവ കളിക്കാനാളുണ്ടോ?

-----------------------------------------

ഡാഡി പുരാണം

-----------------

അച്ഛന്‍ വിളിച്ചു:

മോനേ ഡാ ...

മോളേ ഡീ...

മക്കള്‍:

എന്താ ഡാ...ഡീ....

(അങ്ങനെ ഡാഡി ഉണ്ടായി. മക്കളെ ഡാ എന്നും ഡി എന്നും വിളിച്ചതിന്റെ ഫലമായി. )

--------------------------------------------------------------------------------------------------
ജനുവരി ഫെബ്രുവരി
മാസവരി എത്രവരി ?
മാര്ച്ചുവരി മുന്‍വരി
ആകെവരി നാലുവരി.

---------------------------------------------

വാടിയില്‍ കൂടി
ആടിപ്പാടി അടിയോടി
കാടിയില്‍ ചെന്നുചാടി
കാടി കൊണ്ടു പോടീ,
ബീഡി കൊണ്ട് വാടീ.
--------------------------------

ശക്തൻ നാടുനീങ്ങീട്ടും ശക്തപ്പേടി ശക്തം
------------------------------------------------------------ 
മരച്ചീനിത്തോട്ടതിലൊരു
നരിച്ചീറു മരിച്ചു !
ധരിക്കേണം, തിരിക്കേണം
തരപ്പെട്ടവരെല്ലാം
------------------------------------------------------------
പാടിപ്പാറും കവിവണ്ടിൻ
കാവ്യബീജപരാഗണം
ഗ്രൂപ്പ് പൂക്കളിൽ
------------------------------------------------------------
കാറുകള്‍ തട്ടിക്കൊണ്ടുപോണേ...
മാനത്തുകൂടി കള്ളമാരുതന്‍
------------------------------------------------------------
കവിതകളുഗ്രന്‍
കവിയൊരു പൊട്ടന്‍
------------------------------------------------------------

വഴിതെറ്റിയാല്‍
തിരുത്ത്‌വഴി
എളുപ്പവഴി.
------------------------------------------------------------
കുരങ്ങത്തമാണി-
ന്നരങ്ങത്തുപോലും !
മെരുങ്ങാത്തവന്മാ-
രൊരുങ്ങുന്നു കൊല്ലാന്‍ ! !

------------------------------------------------------------

വില കുറഞ്ഞ കമന്റുകള്‍
വില കൊടുത്തു വാങ്ങുന്ന
വില കുറഞ്ഞ ഏര്‍പ്പാട്
ചില ദിക്കിലെഴുത്ത് !
------------------------------------------------------------
ഏറെയെഴുതുന്നതിലല്ല കാര്യം,
എഴുതുന്നത്‌ കാര്യമാവണം
എന്നതിലാണ് കാര്യം.
------------------------------------------------------------
കര തന്‍ കണ്ണുനീര്‍ത്തടാകം
കടലേറെ;
കര കൊച്ചുതുണ്ടുഭൂമി!
------------------------------------------------------------
The creator asked
how to create
a creative mood
------------------------------------------------------------

Some times fail ; some times overjoy.
Some times hit and some times regret.
------------------------------------------------------------
ഉണ്ണിയപ്പം പോലിന്നലെ
ഉരുണ്ടു നടന്നവന്‍
ഇന്നിതാ കിടക്കുന്നു
പരന്നങ്ങട പോലെ !
------------------------------------------------------------
അടിയേറ്റ് അവശനായ്
അനങ്ങാതിക്കിലും
ആശ ആനയായ്
ആകാശത്തി ലെത്തി നില്‍ക്കുന്നു!
------------------------------------------------------------
ഭൂലോകം രണ്ടായി പിളര്‍ന്നു
അവയെ നെഞ്ചിലേറ്റി അവള്‍.
------------------------------------------------------------
കിട്ടിയാലും, കൊട്ടിയാലും
വിട്ടുപോരാനായിടാ
പെട്ടുപോയാല്‍;
തട്ടിടും വിട്ടുപോരുകില്‍.
------------------------------------------------------------
വില കുറഞ്ഞ കമന്റുകള്‍
വില കൊടുത്തു വാങ്ങുന്ന
വില കുറഞ്ഞ ഏര്‍പ്പാട്
ചില ദിക്കിലെഴുത്ത് !
------------------------------------------------------------

She's fatty but pretty
Seen never such a beauty.
Smarty's dance
Saw wonderful.

She'll dance well
For no spectators
Just for a man
She is dancing !

Heard some tones
From inner soul.
Those were perfect
Played Ghazals!

The unseen dance
So wonderful !
Doctor's advice
For being slim !
------------------------------------------------------------

മഴ തീര്‍ന്നു.
മഴക്കാലവും തീര്‍ന്നു
അതറിയാതെ പിന്നെയും
പെയ്യുന്നു വെള്ളത്തുള്ളികള്‍
പാവങ്ങള്‍!

-----------------------------------------------------------

I’m not writer, but pen holder.
Got job during college days.
Support job took learning time.
Much of my mind too stolen.

“Work is Worship.” I think so.
Learning became secondary.

Sincere service found that firm
Pending salary for four months!

Mid term exam passed away !
Did not bother; new will come !!

Worries affected mastermind.
Found lovers everywhere !!!

------------------------------------------------------------
മുഖരക്ഷക്ക് മുഖം മൂടാം!
അന്യമുഖങ്ങളെടുക്കാതെ.
സ്വമുഖം മൂടാമെന്നാലും
അന്യമുഖം മൂടരുതാരും !!

Tuesday 30 April 2013

കഷ്ടം




തമ്മില്‍ ഭേദം അമ്പലം തന്നെ. അല്ലെ?

ക്ഷേത്ര രംഗത്ത് എഴുത്ത് അയോഗ്യത!
എഴുത്തു രംഗത്ത്‌ പൌരോഹിത്യം 
അതിലും വലിയ അയോഗ്യതയും, അസഹ്യതയും!!

See the notes.

Monday 15 April 2013

പുതിയ ഹൈക്കുകള്‍

സാരി താ..
എന്നു യാചിച്ചു
സരിതയായിതാ..
---------------------------------


മനസ്സൊരു കരിങ്കല്ലായ്
തീരുവാനാശിപ്പു ഞാൻ.

-------------------------------

പൂവിതൾപോലെ മൃദുവാം 
കവിതൻ മനതാരിനെ
കീറുവാൻ പാഞ്ഞടുക്കുന്നു 
കത്തിയായ് കരിവണ്ടുകൾ.
----------------------------------------------------------------------

Am I right ? Hav u enough provision to agree?

തെറി വിളി കൊണ്ടഭിഷേകം ചെയ്തവ-

രിരുവരുമെങ്ങോ പോയി മറഞ്ഞു!

കുടിയന്മാരുടെ കാഴ്ചപ്പാടിൽ
കുടിയില്ല്ലാത്തവരെല്ലാം പാഴുകള്‍.

അധ്യാപകരുടെ കാഴ്ചപ്പാടിൽ
കുട്ടികളല്ലോ മറ്റെല്ലാരും. ..


------------------------------------------------------
തെറ്റിദ്ധാരണ വിറ്റുനടക്കും
പത്രക്കാരുടെ "കോട്ടയ"നഗരം
f.b.comments കുറുംകവിതകള്‍
  • Sivaprasad Palode കോട്ടയം പത്രങ്ങളുടെ നഗരം തന്നെ.പക്ഷെ തെറ്റിദ്ധാരണ മാത്രം വിറ്റ് നടക്കുകയാണോ എന്ന വീക്ഷണ ത്തോട് മുഴുവന്‍ യോജിപ്പില്ല .
  • Vasu Diri We have developed visual media, internet, and other communication channels. Yet the press media is having supremacy. If a matter came published in a few so called "standard" papers it will be accepted as a strong evidence. Making use of this Malayalam papers play more. They have made their own world of illusion with which they can easily block realities for any time they want.
    2 hours ago · Like · 1
  • Vasu Diri Not pointing to a particular News paper.
    2 hours ago · Like · 1
  • Sivaprasad Palode ചില വാര്‍ത്തകള്‍ താന്കള്‍ പറഞ്ഞ തെറ്റിദ്ധാരണ ഇനത്തില്‍ പെടുമായിരിക്കാം. എങ്കിലും അധികാരതലങ്ങളിലെ അഴിമതികഥകള്‍ ,സാമൂഹ്യ വിപത്തുകള്‍ ഒക്കെ സാധാരണ ജനങ്ങള്‍ക്ക്‌ എത്തിക്കുന്നതില്‍ ഹുരന്നു കൌന്നതില്‍ പത്രങ്ങള്‍ക്കുള്ള ,ദൃശ്യാ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം കുറച്ചു കാണാവുന്നതാണോ ?
  • Vasu Diri It is supposed to be their duty for which they are paid for. It is done at the expense of readers, not only material, but internal aspects like moral support, the faith we deposit on them.
  • Vasu Diri നാട്ടിൽ സംസ്കാരത്തെ വാർത്തെടുക്കുന്നതിൽ പത്രക്കാർക്ക് നല്ല റോൾ ഉണ്ട്. അവർ ഉപഭോഗ സംസ്കാരത്തിന്റെ അനൌദ്യോഗിക വക്താക്കൾ ആയി മാറിയിരിക്കുകയല്ലേ? sensational and negative events അവര്ക്ക് ചാകര ആണ്. They publish those in spectacles and ignore many positive events. ജനങ്ങളുടെ വായനാശീലം കൂടുന്തോറും ധാർമികത കുറയുന്നതിന് നല്ലൊരളവിൽ ഉത്തരവാദികൾ ആത്മീയ ദിശാബോധം ഇല്ലാത്ത പത്രങ്ങൾ അല്ലെ?
 
----------------------------------------

ഹൈക്കുപ്പൂച്ചെടിയാരാമേ 
പൂക്കളമെഴുതണതാരാണോ?
തെക്കുവടക്കു നടന്നവിടെ  
പൂക്കളിറുക്കണതാരാണോ? 
--------------------------------------

മഹാകവിശിരസ്സിനെ
മണ്ടയാക്കുന്ന മണ്ടന്റെ
മണ്ടയിലരിക്കുന്ന മണ്ടരി...!

-----------------------------------

മഷിയിട്ടുനോക്കുവിന്‍
മാഷിനെക്കാണുവാൻ!

--------------------------------------------

നീരാളി പിടിച്ചൊരു നേരം
നേരായൊരു വൻപോരാളി!

-------------------------------------

മഴവില്ലു കുലച്ചൊരു മാനം
മുകിലിനു പകലിൻ സമ്മാനം.

പ്രകൃതിക്കീശ്വരവരദാനം
സഹൃദയസദസിന്നമ്മാനം.


മയിലിൻ നർത്തനവരദാനം
മലയസമീരന്നഭിമാനം
മന്മഥവില്ലിന്നപമാനം
മഹാകവിക്കില്ലുപമാനം.

------------------------------------------

വസ്തുവിൽ ചാരിനിന്ന്
വസ്തുതയിൽ കാലേറ്റി
പുതിയ ഗവേഷകൻ
---------------------------------------------
-

അസാധാരണ ജന്മത്തിന്റെ
മസ്തകത്തിൽ ഒരു 
പുസ്തകം.
----------------------------------------

പൂമരത്തണലില്‍ പൂമ്പരവതാനിയില്‍
പൂമഴയേറ്റൊരു 
പുണ്യവതി 
-----------------------------------------------
ആശയമലരുകളുടെ അന്തരീക്ഷത്തിൽ
മുറ്റിനിൽക്കുന്ന ഊഷ്മളതയിലും
ഒരു ബലഹീനത.

----------------------------------

Saturday 6 April 2013

ശബ്ദവോട്ട്‌

സപ്ലൈ കോ ക്യൂ.
നിരങ്ങി നീങ്ങി അടുത്തെത്തി


അതാ വരുന്നു... ജോണ്‍ സാർ!
ചുവന്ന കാർഡുമായി.


മടിക്കുത്തഴിച്ചു മാറിനിന്നു.
ഗുരു ചിരിച്ചു, സന്തോഷായി.


വീണ്ടും പിറകിലേക്ക്.
പലരും വല്ലാതെ നോക്കി.


അയാൾ സാഭിമാനം പറഞ്ഞു:
"ഒരു ബി പി എല്ലു കാരന്
അവസരം കൊടുത്തു.

"ജോണ്‍ സാറിനെ ആണോടോ 
ബി പി എല്ലു കാരാനെന്നു വിളിച്ചത്?"
ആരോ ചോദിച്ചു.

അയാൾ മിണ്ടിയില്ല.... 
"അത് ഇൻസൽറ്റ് ആണേ!"

അയാൾ മിണ്ടിയില്ല.....

ചോദ്യം ആവർത്തിച്ചു.

അയാൾ മിണ്ടിയില്ല.....

"മാപ്പ് പറയെടോ?..."
ശബ്ദം ഉയർന്നു.

അയാൾ സ്ഥലം വിട്ടു.
എന്നിട്ടും ശബ്ദം നിലച്ചില്ല.

Wednesday 3 April 2013

Some Haiku posts

(Only Recent Creations)
മഴപെയ്യുന്നു
മദ്ദളം കൊട്ടുന്നു
മഹാകവിക്ക് എഴുതാന്‍ മുട്ടുന്നു
---------------------------------------
മറ്റാര്ക്കുമറിയില്ലവളുടെ ഹൃദയവ്യഥ. 
ഒന്ന് പെറും മുമ്പേ അടുത്ത ഗര്ഭം.
-------------------------------------------
സാരി താ.. 
എന്നു യാചിച്ചു 
സരിതയായിതാ..
----------------------------------------

Most exploited word
Even by the writers
That is ... l..o..v..e.
-----------------------------------------------1

എഴുതിത്തെളിഞ്ഞ തൂലിക
പണയംവച്ചു ജീവിക്കുന്ന
അജ്ഞാതകവി.

-----------------------------------------------3

ചുടുകവിത------------
തരികിടകവിയുടെ
ചെറുകിടകവിത.
കവി കടമെഴുതിയ കവിത.
കവികടകവിത,
വികടകവിത.
വികടകവിയുടെ
ചുടുകവിത.


-----------------------------------------------4
Vasu Diri
I am so hot
that I can't

touch anybody. 

  • VeeBee Krishna Kumar, Sivaprasad Palode and Jyothi Rajeev like this.

  • RamanNambisan Kesavath .
  • ഉള്ളിലാളും കവിതതന്‍ ചൂടിനാല്‍
  • പൊള്ളിയോടിയോ മെയ്യിന്റെ പാതിയും ?
  • March 24 at 3:52am · Unlike · 3

  • Sivaprasad Palode തീയ്യിന്റെ തത്വശാസ്ത്രം തിരിച്ചാണ് ..ചൂടുള്ളതിനാല്‍ എല്ലാവരെയും അങ്ങോട്ട്‌ കേറി തോടും .താങ്കളുടെ കവിത ദയവുള്ളതാണ് .കാരണം തീ പുറത്തെക്കില്ല
  • March 24 at 9:36am · Unlike · 2

-----------------------------------------------5
അനുരാഗപ്പൂവിരിയും
നിന്മലർ തോട്ടത്തിൽ
നിറയെ തളിര്ക്കുന്നു മൌനം.


പദചലനം നിന്നംഗ-
ലയവിന്യാസം കണ്ടു
ചിറകിട്ടടിക്കുന്നു സര്ഗ്ഗം


-----------------------------------------------6
കവിയുടെ ഊര് കവിയൂര് 

കവിയുടെ വാസം വിയ്യൂര് ! 

-----------------------------------------------7
രണം കാരണം മരം ആയാലതുതന്നെ മരണം.



-----------------------------------------------8
കവിയുടെ വിത കവിത.

-----------------------------------------------9
നാടകം കണ്ടു കാടകം കേറി 

-----------------------------------------------10


ഒറ്റവരി എഴുതി ഒറ്റപ്പെടുവിൻ!

-----------------------------------------------11
'ഇന്നലെ' മരിച്ചു. 'ഇന്ന്' ഇതാ മരിക്കുന്നു.
നാളേയ്ക്കുവേണ്ടി.


---------------------------------------------------------------12

മെയ്യാകെ പൊന്നണിഞ്ഞു
വഴിയോരങ്ങളിൽ കാത്തുനില്പ്പൂ
കൊന്നമരങ്ങൾ !

നക്ഷത്രങ്ങളുടെ
വാർഷികസമ്മേളനം
കൊന്നമരങ്ങളിൽ !

മഞ്ഞവൈദ്യുതദീപങ്ങൾ കത്തുന്നു
കൊന്നവൃക്ഷങ്ങളിൽ സർവനേരവും!


------------------------------------------------16
ജീവപര്യന്തം
പ്രതിക്കൂട്ടിൽ കഴിയുന്നു 

ക്ലാവുപിടിച്ച മിഴാവ്.

------------------------------------------------17
പുനർജന്മം (Version II)
--------------
"എടാ ദോശക്കല്ലേ

ആർക്കുവേണം നിന്റെ 
കരിഞ്ഞ ദോശ?"

ഓഡിയോ കാസറ്റ്
ഗ്രാമഫോണ്‍ പ്ലെയറിനെ കൂവി, 
കാർ സ്റ്റീരിയൊവിലൂടെ  

"കൊരയ്ക്കാതെടീ,
വെളുത്തവനായ് പിറന്നു 
ഞാൻ
നിന്റെ കൊരവള്ളി പൊട്ടിക്കും!"

അങ്ങനെ സീഡി ഉണ്ടായി.

--------------------------------------18
മുന്നോട്ടില്ല്ല പിന്നോട്ടില്ല
ഇടത്തോട്ടും വലത്തോട്ടും
ഓട്ടിലാടി പെൻഡുലംപോലെ
ആടിയാടി കേരളരാഷ്ട്രീയം.

In other words
മുന്നോട്ടില്ല്ല പിന്നോട്ടില്ല
ഇടത്തോട്ടും വലത്തോട്ടും
ഓട്ടിലാടി, ആടിയാടി 
കേരളരാഷ്ട്രീയപെൻഡുലം.

------------------------------------19
കവിത സഹിക്കാനാവാതെ
കവിയുടെ പിണ്ഡംവയ്ക്കുന്ന
കവി ഗ്രൂപ്പുകൾ


-------------------------------------20
പാലൂട്ടിയവനെനോക്കി
കളിത്തത്ത പാടി:
"നീ പോടാ പുല്ലെ !"


-------------------------------------21
bitter man said:
butter not given
better not given!


--------------------------------------22
വടി തരൂ.
അടി വാങ്ങൂ.
മര്യാദക്കു സ്ഥലംവിടൂ!



----------------------------------23
നായ്ക്കുരണയ്ക്കും ചൊറിച്ചിൽ.

---------------------------------------24
ഹൈകു കവീ...
ഹൈ കുകവീ... ...
ഹയ്...  കൂയ്...! 
---------------------------------------25
എഴുത്തിലല്ലാതെഴുത്തുകാരിൽ
കണ്ണ് നട്ടിരിപ്പവരെ
എനിക്ക് കണ്ടൂട !

---------------------------------------26
പൊതിയൂർന്നുപോയാലും
ചോർന്നുപോവാതിരിക്കട്ടെ
സൗഹൃദച്ചോറ് !
---------------------------------------27
സൌഹൃദചക്രം സൂചിപ്പഞ്ചറാകവെ
സ്നേഹം വെടിതീരുന്നു.
പാര വയ്ക്കുന്നിതാരോക്കെയോ!
----------------------------------------28

കരിയെണ്ണയൂറ്റിയ-
ത്തെളിയെണ്ണ വീഴ്ത്തിയാ-
ത്തിരി നിന്നുകത്തും.
---------------------------------------29


മഹാകവികളെക്കാള്‍
തിളങ്ങുന്ന
ഗുളികക്കവികള്‍!