Friday 21 September 2012

എന്റെ സ്വര്‍ഗ്ഗയാത്ര

നരകത്തിലും നമുക്കൊന്നും രക്ഷയില്ല എന്നര്‍ത്ഥം. എന്നേ സ്വര്‍ഗത്തിലേക്ക് പ്രമോഷിപ്പിച്ചു എന്ന് തോന്നുന്നു. കണ്ടില്ലേ പുതിയ ബ്ലോഗ്‌? - ദൈവവിചാരം

അപ്പൊ ഇനി ഇങ്ങോട്ടൊക്കെ വരാന്‍ പറ്റുമോ? വന്നാല്‍ തിരിച്ചു ചെന്നാല്‍ അവിടെ പുതിയ പെര്‍മിറ്റ്‌ വേണ്ടി വരില്ലേ?
ഇന്ദ്രന്‍സ് ആള് വേന്ദ്രന്‍സ് അല്ലെ?


ഈ നരകത്തില്‍  കുറെ അധികം കാഴ്ചകള്‍ കാണുന്നുണ്ട്. എല്ലാം ഒന്നും പറയാന്‍ അറിയില്ല. നാവും കൂടി മോശമാവും. ഇവ എല്ലാം ഭൂമിയില്‍ നടക്കുന്ന സംഭവങ്ങള്‍ ആണെന്ന്! ഇത്  പറഞ്ഞു നരക അധികൃതര്‍ നൂറിരട്ടി മേന്മ അവകാശപ്പെടുകയാണ്. 

മാവേലി തമ്പുരാനെ ഈ പാതാളത്തിലേക്ക്‌ punishment transfer നല്‍കിയ മഹാവിഷ്ണുവിന്റെ നടപടിയില്‍ പാതാള നിവാസികള്‍ അതീവ തൃപ്തരാണ്. ഇവിടുത്തെ വിദ്യാലയങ്ങളില്‍ Event management കോഴ്സുകളില്‍ ഈ കഥ സിലബസില്‍ ഉണ്ട്.   

എന്തായാലും "ആപത്തിലമ്മയേ തുണ." അമ്മയുടെ കാരുണ്യം കുറെ അധികം അനുഭവിച്ചു എന്ന് തോന്നാറുണ്ട്. ഒരുപക്ഷെ എല്ലാ ഭക്തന്മാര്‍ക്കും ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാവാം. അവര്‍ അത് പറയാന്‍ വരാറില്ല എന്നാവാം. അമ്മയുടെ മാഹാത്മ്യം പറയാന്‍ ആര്‍ക്കും ആവാത്ത അവസ്ഥയില്‍ ആണ് കവികളും, ചിന്തകരും, നിരൂപകരും, സന്ന്യാസിമാരും എല്ലാം. അമ്മ തന്നെ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു നിയന്ത്രണം ആവാം ഇത്.  അല്ലാതെ  വരുമോ? 

സാഹിത്യഭംഗിയും, ഭാവനാസാന്ദ്രതയും സര്‍വോപരി ലാളിത്യവും ഒത്തിണങ്ങിയ  ലളിതാ സഹസ്രനാമവും, ശങ്കരാചാര്യരുടെ സൌന്ദര്യലഹരി ഇവിടെ മറക്കുന്നില്ല. അതുപോലെ നാം കാണുകയും അറിയുകയും ചെയ്തിട്ടില്ലാത്ത എത്രയോ ഗ്രന്ഥ സമ്പത്തുകള്‍ നമുക്ക് ഉണ്ട്! അവയില്‍ രണ്ടോ മൂന്നോ എണ്ണം മാത്രം ആണ് നന്നായി അറിയപ്പെടുന്നത്. അവ വായിക്കാന്‍ എനിക്കും ഗുരൂപദേശം സിദ്ധിക്കുകയുണ്ടായി. അതിനു എത്ര അധികം പരിശ്രമിച്ചിട്ടും മനസ്സ് അവയിലൊന്നും തങ്ങി നിന്നില്ല. എന്നാല്‍ ദേവീമാഹാത്മ്യം എന്റെ സമസ്ത വിചാരങ്ങളെയും അതിനുള്ളിലേക്ക്‌ വളരെ അധികം ദൂരം  പിടിച്ചു വലിച്ചു കൊണ്ടുപോയി. ബലാല്‍കാരം പോലെ. അത് പരമമായ ദേവീകൃപ . അതെങ്ങനെ ഇവിടെ പറയും? 

കേള്‍ക്കേണ്ടവര്‍ ആ സ്വര്‍ലോകത്തിലേക്ക് വരൂ. അവിടെ ശ്രീമദ്‌ സിംഹാസനത്തില്‍ ശ്രീ മഹാരാജ്ഞിയായി ശ്രീ മാതാവ് കുടികൊള്ളുന്നു. > ദൈവവിചാരം 

തൂലികാ സൗഹൃദം വായിക്കണേ! 


No comments:

Post a Comment